Danish Kaneria slams Pakistan over India match boycott decision Special arrangement
Sports

'മണ്ടത്തരം കാണിക്കരുത്'; പാക് ക്രിക്കറ്റ് തന്നെ തകരുമെന്ന് മുന്നറിയിപ്പുമായി മുൻ താരം

ഇന്ത്യയെ നേരിടാനുള്ള ഭയം കാരണമാണ് പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നത് എന്ന സന്ദേശമാകും പുറം ലോകത്തിന് നൽകുക.

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി മുൻ താരം ഡാനിഷ് കനേരിയ. ഇന്ത്യയെ നേരിടാനുള്ള ഭയം കാരണമാണ് പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നത് എന്ന സന്ദേശമാകും പുറം ലോകത്തിന് നൽകുക. ഈ തീരുമാനം പാകിസ്ഥാൻ ടീമിന് ദോഷം ചെയ്യുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

'പാകിസ്ഥാന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഈ ബഹിഷ്‌കരണം എന്തിനാണ് എന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്,' കനേരിയ പറഞ്ഞു. ഇന്ത്യയില്‍ വന്ന് കളിക്കില്ലെന്ന പാകിസ്ഥാന്റെ ആവശ്യം ഐസിസി അംഗീകരിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബഹിഷ്‌കരിക്കുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന് ബഹിഷ്‌കരിക്കാം. എന്നാല്‍ ടീം സെമി ഫൈനലിലോ ഫൈനലിലോ ആണ് ഇന്ത്യയെ നേരിടേണ്ടി വരുന്നതെങ്കില്‍ അന്നും മത്സരിക്കാൻ വിസമ്മതിക്കുമോ?' ഡാനിഷ് കനേരിയ ചോദിച്ചു.

മൈതാനത്തിറങ്ങി പോരാടി വിജയിക്കുന്നതാണ് യഥാര്‍ത്ഥ പ്രതികാരം. അല്ലാതെ ബഹിഷ്‌കരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Sports news: Danish Kaneria slams Pakistan over India match boycott decision.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങള്‍, വടി കൊണ്ട് തല്ലി; കോടതിയില്‍ നിന്നും അടി കിട്ടിയതിന് ഇവിടെ ബഹളം വെക്കുന്നു'

'അനാര്‍ക്കലി കൈ കൊണ്ട് തട്ടി ടപ്പേ ടപ്പേ ശബ്ദം ഉണ്ടാക്കുന്നത് കണ്ടോ?'; പാപ്പരാസി കള്‍ച്ചര്‍ മോശമല്ലെന്ന് നടി

കെമിക്കൽ ഫ്രീ നാച്ചുറൽ ഡൈ വീട്ടിലുണ്ടാക്കിയാലോ?

വൈറല്‍ പനി, മഞ്ഞപ്പിത്തം, മലേറിയ...; ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍, ഗുരുതര സാഹചര്യം

പഴയ തട്ടകത്തിൽ തിരിച്ചെത്തി സലാഹുദ്ദീൻ അദ്നാൻ; ബ്ലാസ്റ്റേഴ്സ് ഒരുങ്ങിക്കഴിഞ്ഞു

SCROLL FOR NEXT