ഫോട്ടോ: ട്വിറ്റർ 
Sports

'അരങ്ങേറ്റ ടെസ്റ്റ് തന്നെ അവസാനത്തേതുമാകും', ബോളന്‍ഡിന്റെ ഭാവിയില്‍ റിക്കി പോണ്ടിങ് 

33 വയസാണ് ബോളന്‍ഡിന്റെ പ്രായം. 7 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി എന്നത് ശരി തന്നെ

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മയില്‍ എന്നുമുണ്ടാവും. എന്നാല്‍ അരങ്ങേറ്റ ടെസ്റ്റ് തന്നെ ബോളന്‍ഡിന്റെ അവസാന ടെസ്റ്റ് ആവാന്‍ സാധ്യത ഉണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് പറയുന്നത്. 

ഇത് ബോളന്‍ഡിന്റെ അവസാന ടെസ്റ്റാവാകാനാണ് സാധ്യത. 33 വയസാണ് ബോളന്‍ഡിന്റെ പ്രായം. 7 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി എന്നത് ശരി തന്നെ. എന്നാല്‍ ജേ റിച്ചാഡ്‌സന്‍, ഹെയ്‌സല്‍വുഡ് എന്നിവര്‍ വരുമ്പോള്‍ അവര്‍ക്കായിരിക്കും ബോളന്‍ഡിനേക്കാള്‍ കൂടുതല്‍ പരിഗണന ലഭിക്കുക, റിക്കി പോണ്ടിങ് പറഞ്ഞു. 

മുന്‍തൂക്കം ജേ റിച്ചാര്‍ഡ്‌സന്‌

അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ റിച്ചാഡ്‌സന്‍ 5 വിക്കറ്റ് വീഴ്ത്തി. പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുമ്പോള്‍ റിച്ചാര്‍ഡ്‌സനോ ബോളന്‍ഡോ എന്ന ചോദ്യം വന്നാല്‍ റിച്ചാര്‍ഡ്‌സന് ആയിരിക്കും മുന്‍തൂക്കം എന്ന് പോണ്ടിങ് ചൂണ്ടിക്കാണിക്കുന്നു. 

മെല്‍ബണില്‍ ലോക്കല്‍ ബോയി ആയ ബോളന്‍ഡിനെ കളിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഓസീസ് ബൗളര്‍മാരെ പരിക്ക് പിടികൂടുകയും ചെയ്തതോടെ ബോളന്‍ഡിന് ടെസ്റ്റ് അരങ്ങേറ്റത്തിന് വഴി തുറന്നു. ഓസ്‌ട്രേലിയന്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ബോളന്‍ഡ്. ഗില്ലെസ്പിയാണ് ബോളന്‍ഡിന് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT