ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് നിര. 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസ് നേടാനേ ഡൽഹിക്ക് കഴിഞ്ഞുള്ളു. മികച്ച രീതിയിൽ പന്തെറിഞ്ഞ ചെന്നയുടെ ബൗളിങ് നിരയുടെ മുന്നിൽ പിടിച്ചു നിൽകാൻ ഡൽഹിക്ക് ആയില്ല.
ടോസ് നേടിയ ഡൽഹി ബാറ്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ഓപ്പണറായി കളത്തിലിറങ്ങിയ പതും നിസങ്കയും കെ എൽ രാഹുലും മികച്ച തുടക്കമല്ല ടീമിന് നൽകിയത്. 15 പന്തിൽ 19 റൺസെടുത്ത പതും നിസങ്കയും 13 പന്തിൽ 12 റൺസ് നേടിയ കെ എൽ രാഹുലും അതിവേഗം പുറത്തായത് ടീമിന് തിരിച്ചടിയായി. പിന്നാലെ കളത്തിലെത്തിയ നിതീഷ് റാണ,കരുൺ നായർ എന്നിവർക്കും തിളങ്ങാൻ ആയില്ല.
നിതീഷ് 13 പന്തിൽ 15 റൺസും, കരുൺ 13 പന്തിൽ 13 റൺസും നേടി പുറത്തായി. നായകൻ അക്ഷർ പട്ടേൽ രണ്ട് റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഒരു ഘട്ടത്തിൽ 69/5 എന്ന നിലയിലായിരുന്ന ഡൽഹിയെ കൈ പിടിച്ചുയർത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും സമീർ റിസ്‍വിയും ചേർന്നാണ്. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 65 റൺസാണ് അടിച്ചെടുത്തത്. 31 പന്തിൽ 38 റൺസ് എടുത്ത ട്രിസ്റ്റനെ ജാമി ഓവര്‍ടന്‍ ആണ് പുറത്താക്കിയത്.
സമീർ റിസ്‍വി പുറത്താകാതെ 24 പന്തിൽ 40 റൺസും നേടി. ചെന്നൈയ്ക്കായി നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾ വീഴ്‍ത്തി. അകീല്‍ ഹുസൈന്‍,മുകേഷ് ചൗധരി,ഗുർജപ്നീത് സിങ്,ജാമി ഓവര്‍ടന്‍ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates