ശിഖർ ധവാൻ/ഫയൽ ചിത്രം 
Sports

ക്യാപ്റ്റൻസി മത്സരം ശിഖർ ധവാനും ഹർദിക്കും തമ്മിൽ; ഫിറ്റ്നസ് വീണ്ടെടുത്താൽ ശ്രേയസ് നയിക്കും

പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ലങ്കൻ പര്യടനത്തിന്റെ സമയമാവുമ്പോഴേക്കും തിരിച്ചെത്താൻ കഴിയുമോ എന്ന് വ്യക്തമല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നതാര് എന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ നായകത്വത്തിലേക്ക് എത്തുന്നതിൽ ശിഖർ ധവാനും ഹർദിക് പാണ്ഡ്യയും തമ്മിലാണ് മത്സരം എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുടെ ഇം​ഗ്ലണ്ട് പര്യടനത്തിന്റെ സമയമാണ് മറ്റൊരു ടീമിനെ വൈറ്റ്ബോൾ പരമ്പരയ്ക്കായി ഇന്ത്യ ശ്രീലങ്കയിലേക്ക് അയക്കുന്നത്. രോഹിത്, കോഹ് ലി എന്നിവർ ടെസ്റ്റ് ടീമിനൊപ്പമായിരിക്കെ ആരായിരിക്കും വൈറ്റ്ബോൾ ടീമിനെ നയിക്കുക എന്ന് അറിയാൻ കൗതുകത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. 

പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ലങ്കൻ പര്യടനത്തിന്റെ സമയമാവുമ്പോഴേക്കും തിരിച്ചെത്താൻ കഴിയുമോ എന്ന് വ്യക്തമല്ല. തിരിച്ചെത്തിയാൽ ശ്രേയസിന്റെ കൈകളിലേക്കാവും നായക സ്ഥാനം നൽകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ശ്രേയസിന്റെ അഭാവം വന്നാൽ ഹർദിക്, ധവാൻ എന്നിവരെയാണ് പരി​ഗണിക്കുന്നത്. 

ബൗളിങ്ങിൽ ഹർദിക്കിനെ കൂടുതലായി പ്രയോജനപ്പെടുത്താൻ സാധിക്കാത്തതും ബാറ്റിങ്ങിൽ താളം കണ്ടെത്താനാവാത്തതും ഹർദിക്കിന് തിരിച്ചടിയാണ്. എന്നാൽ ഹർദിക്കിലെ എക്സ് ഫാക്ടർ പരി​ഗണിക്കുന്നു എന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഹർദിക്കിനേക്കാൾ മുൻതൂക്കം ഇവിടെ ധവാനാണ്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളും ധവാന് നല്ലതായിരുന്നു. ടീമിലെ സീനിയർ താരവുമാണ് ധവാൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT