ഫോട്ടോ: ട്വിറ്റർ 
Sports

'തുടക്കവും വിരാമവും ​ഗ്രോനിജനിൽ'- ഡച്ച് ഇതിഹാസം ആര്യൻ റോബൻ വിരമിച്ചു

'തുടക്കവും വിരാമവും ​ഗ്രോനിജനിൽ'- ഡച്ച് ഇതിഹാസം ആര്യൻ റോബൻ വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

ആംസ്റ്റര്‍ഡാം: സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഹോളണ്ട് ഇതിഹാസ താരം ആര്യന്‍ റോബന്‍. നേരത്തെ വിരമിച്ച ശേഷം വീണ്ടും കളത്തില്‍ തിരിച്ചെത്തിയ റോബന്‍ രണ്ടാം തവണയാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 

2019ല്‍ ആദ്യം വിരമിക്കല്‍ പ്രഖ്യാപിച്ച റോബന്‍ 2020ല്‍ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തന്റെ ആദ്യ ക്ലബായ എഫ്‌സി ഗ്രോനിജനില്‍ തിരിച്ചെത്തിയിരുന്നു. ഒരു വര്‍ഷത്തോളം തന്റെ ബോയ്ഹുഡ് ക്ലബില്‍ കളിച്ച റോബന്‍ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്തിരുന്നു. 

ഗ്രോനിജനിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ച റോബന്‍ 2002 മുതല്‍ 2004 വരെ പിഎസ്‌വി ഐന്തോവനിലാണ് കളിച്ചത്. പിന്നീട് ചെല്‍സിയില്‍ ചേര്‍ന്ന റോബന്‍ പിന്നീട് റയല്‍ മാഡ്രിഡില്‍ കളിച്ചു. 

2009 മുതല്‍ 2019 വരെ ബയേണ്‍ മ്യൂണിക്കില്‍ കളിച്ച താരം ജര്‍മ്മന്‍ ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായി വളര്‍ന്നു. ബയേണില്‍ ഫ്രാങ്ക് റിബറിക്കൊപ്പം 'റോബറി' കൂട്ടുകെട്ട് ബയേണിന്റെ നിര്‍ണായക ശക്തിയായിരുന്നു. 

കരിയറില്‍ ഡച്ച് ലീഗ് കിരീടം, രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, രണ്ട് ലീഗ് കപ്പ്, എഫ്എ കപ്പ് നേട്ടങ്ങള്‍, ലാ ലിഗ കിരീടങ്ങള്‍ റോബന് സ്വന്തം. ബയേണിനൊപ്പം എട്ട് ബുണ്ടസ് ലീഗ, അഞ്ച് ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളും താരത്തിന് സ്വന്തം. 

ഹോളണ്ടിനായി 96 മത്സരങ്ങള്‍ കളിച്ച താരം ഹോളണ്ടിനൊപ്പം 2010ലെ ലോകകപ്പ് ഫൈനലിലും കളിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT