ബെൽജിയം ഗ്രൂപ്പ് ഇയില്‍ മൂന്നു പോയന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു എക്സ്
Sports

റൊമാനിയയെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്തു; ബെൽജിയത്തിന്റെ തിരിച്ചു വരവ്

യൂറി ടെലിമാൻസ് (1–ാം മിനിറ്റ്), ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രുയ്ന്‍ (79) എന്നിവരാ‍ണ് ബെൽജിയത്തിനായി ലക്ഷ്യം കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

കൊളോൺ (ജർമനി) : യൂറോകപ്പ് പോരാട്ടത്തിൽ റൊമാനിയയെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്ത് ബെൽജിയം. ഇതോടെ ബെൽജിയം ഗ്രൂപ്പ് ഇയില്‍ മൂന്നു പോയന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. യൂറി ടെലിമാൻസ് (1–ാം മിനിറ്റ്), ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രുയ്ന്‍ (79) എന്നിവരാ‍ണ് ബെൽജിയത്തിനായി ലക്ഷ്യം കണ്ടത്. സ്ലൊവാക്യയോട് നേരിട്ട അപ്രതീക്ഷിത തോല്‍വിയുടെ കേട് തീർത്ത് ബെൽജിയം കളം നിറഞ്ഞു.

കളി തുടങ്ങി ആദ്യ മിനിറ്റിലൽ തന്നെ യൂറി ടെലിമാൻസിന്റെ തകർപ്പൻ ഗോളിൽ ബൽജിയം ലീഡ് പിടിച്ചു. റൊമാനിയൻ ബോക്സിനകത്തു നിന്ന് റൊമേലു ലുക്കാക്കു നൽകിയ മൈനസ്, ബുള്ളറ്റ് ഷോട്ടിലൂടെ ടെലിമാൻസ് വലയിൽ എത്തിക്കുകയായിരുന്നു. 63–ാം മിനിറ്റിൽ റൊമേലു ലുക്കാകു ബൽജിയത്തിനായി ലക്ഷ്യം കണ്ടെങ്കിലും ആദ്യ മത്സരത്തിലെ തനിയാവർത്തനം പോലെ വിഎആർ ഓഫ്സൈഡ് വിധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആ ഗോൾ നഷ്ടത്തിന്റെ നിരാശ മാറ്റാൻ ഡിബ്രൂയ്നെ തന്നെ നേരിട്ടിറങ്ങി. 79–ാം മിനിറ്റിൽ ബൽജിയം ഗോളി കോയ്ൻ കാസ്റ്റീൽസ് നീട്ടിനൽകിയ പന്തുമായി റൊമാനിയൻ പോസ്റ്റിലേക്ക് പാഞ്ഞടുത്ത ഡിബ്രൂയ്നെ, ഡിഫൻഡർമാരെ വെട്ടിച്ച് ലക്ഷ്യം കണ്ടു. അവസാന മിനിറ്റുകളിൽ തുടരാക്രമണങ്ങളുമായി റൊമാനിയൻ ഹാഫിലേക്ക് ബൽജിയൻ താരങ്ങൾ ഇരച്ചെത്തിയെങ്കിലും ഗോളി ഫ്ലോറിൻ നിറ്റയുടെ സേവുകൾ റുമാനിയയെ രക്ഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

SCROLL FOR NEXT