ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഡെന്‍മാര്‍ക്ക് എക്സ്
Sports

വമ്പന്മാരെ വിറപ്പിച്ച് ഡെൻമാർക്ക്, ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ചു കെട്ടി

ഡെൻമാർക്കിന്റെ പ്രതിരോധപ്പിഴവിൽ നിന്ന് 18-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആദ്യം ഗോൾ നേടി

സമകാലിക മലയാളം ഡെസ്ക്

ഫ്രാങ്ക്ഫുര്‍ട്: യൂറോ കപ്പിൽ ​ഗ്രൂപ്പ് സി മത്സരത്തിൽ ഇം​ഗ്ലണ്ടിനെ സമനിലയിൽ പിടിച്ചുകെട്ടി ഡെൻമാർക്ക്. ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി. 18-ാം മിനിറ്റിൽ ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്നും 34-ാം മിനിറ്റിൽ ‍ഡെൻമാർക്കിനായി ഡിഫൻഡർ മോർടൻ യുലെമണ്ടും സ്കോർ ചെയ്തു. മത്സര പരിചയത്തിലും കളിമികവിലും മുൻപന്തിയിൽ നിൽക്കുന്ന ഇം​ഗ്ലണ്ട് ടീമിനെ വിറപ്പിച്ചാണ് ഡെൻമാർക്ക് 93 മിനിറ്റ് പൂർത്തിയാക്കിയത്.

സമനില വഴങ്ങിയെങ്കിലും ഇം​ഗ്ലണ്ടിന്റെ നോക്കൗട്ട് സ്വപ്നത്തിന് തടസമുണ്ടാകില്ല. ഗ്രൂപ്പ് സിയില്‍ നാല് പോയന്റുമായി ഇംഗ്ലണ്ട് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടു പോയന്റ് വീതമുള്ള ഡെന്‍മാര്‍ക്കും സ്ലൊവേനിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡെൻമാർക്കിന്റെ പ്രതിരോധപ്പിഴവിൽ നിന്ന് 18-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആദ്യം ഗോൾ നേടി. അതേസമയം തനിക്ക് ലഭിച്ച സ്‌പേസ് മുതലെടുത്ത് ഫില്‍ ഫോഡന്‍ അധ്വാനിച്ച് കളിച്ചെങ്കിലും കാര്യമായ മുന്നേറ്റങ്ങളൊന്നും തന്നെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നുണ്ടായില്ല.ഡാനിഷ് ഡിഫൻഡർ ജൊയാകിം ആൻഡേഴ്സണിൽ നിന്നു തട്ടിയെടുത്ത ബോൾ ഇംഗ്ലിഷ് ഡിഫൻഡർ കൈൽ വോക്കർ ഗോളിലേക്കു നൽകി. പോസ്റ്റിനു സമീപത്തുണ്ടായിരുന്ന ബയൺ മ്യൂണിക് താരം കൂടിയായ ഹാരി കെയ്ൻ ക്ലോസ് റേഞ്ചിൽ അനായാസമായി ഫിനിഷ് ചെയ്തു.

പിന്നാലെ കളിയുടെ നിയന്ത്രണം പിടിച്ചുവാങ്ങിയ ഡെൻമാർക്ക് 34-ാം മിനിറ്റിൽ കിടിലൻ ലോങ് റേഞ്ച് ഗോളിലൂടെ സമനില പിടിച്ചു. 30 വാര അകലെനിന്നുള്ള മോർടൻ യുലെമണ്ട് തൊടുത്ത ഷോട്ടാണ് ഇം​​ഗ്ലണ്ടിന്റെ വല കുലുക്കി. ഒരു ത്രോയില്‍ നിന്ന് പന്ത് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ പിഴവാണ് ഗോളിന് വഴിവെച്ചത്. ഡെന്‍മാര്‍ക്കിനായി ഒമ്പതാം മത്സരം കളിക്കുന്ന ഹ്യുല്‍മണ്‍ഡിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 69-ാം മിനിറ്റില്‍ ഇംഗ്ലണ്ട് മൂന്ന് മാറ്റങ്ങള്‍ വരുത്തി. കെയ്‌നിന് പകരമെത്തിയ ഒലി വാറ്റ്കിന്‍സ് കളത്തിലിറങ്ങി രണ്ടുമിനിറ്റിനുള്ളില്‍ തന്നെ ഗോളിനടുത്തെത്തി. എന്നാല്‍ താരത്തിന്റെ ഷോട്ട് ഡാനിഷ് ഗോളി കാസ്പര്‍ ഷ്‌മൈക്കല്‍ രക്ഷപ്പെടുത്തി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഡെന്‍മാര്‍ക്ക് തുടര്‍ച്ചയായി ഇംഗ്ലണ്ട് ഗോള്‍മുഖം വിറപ്പിച്ചു. പിക്‌ഫോര്‍ഡിന്റെ തകര്‍പ്പന്‍ സേവുകളാണ് ഇംഗ്ലണ്ടിനെ കാത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

SCROLL FOR NEXT