ഫോട്ടോ: ട്വിറ്റർ 
Sports

സുന്ദരൻ അസിസ്റ്റുമായി മെസി; ഓപ്പൺ ചാൻസ്; എന്നിട്ടും ​ഗോളടിക്കാതെ എംബാപ്പെ! (വീഡിയോ)

രണ്ട് ​ഗോളുകൾക്ക് പിഎസ്ജി വിജയിച്ച മത്സരത്തിൽ പക്ഷേ മറ്റൊരു ​സംഭവമാണ് ചർച്ചയായത്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: സ്വന്തം ടീമിന്റെ ആരാധകരാൽ തന്നെ അപമാനിക്കപ്പെടുമ്പോൾ ലയണൽ മെസി പാരിസ് സെന്റ് ജെർമെയ്ന് വേണ്ടി മിന്നും ഫോമിൽ കളി തുടരുന്നു. നീസിനെതിരായ പോരാട്ടത്തിൽ ഒരു ​ഗോൾ നേടിയ മെസി രണ്ടാം ​ഗോളിന് വഴിയുമൊരുക്കി. പോരാട്ടം 2-0ക്ക് പിഎസ്ജി വിജയിച്ചു. ​ഗ്രൗണ്ടിലറങ്ങുമ്പോഴെല്ലാം മെസിയെ പിഎസ്ജി ആരാധകർ തന്നെ കൂവി വിളിച്ചാണ് എതിരേൽക്കുന്നത്. അതിപ്പോഴും മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. 

രണ്ട് ​ഗോളുകൾക്ക് പിഎസ്ജി വിജയിച്ച മത്സരത്തിൽ പക്ഷേ മറ്റൊരു ​സംഭവമാണ് ചർച്ചയായത്. മികച്ച അവസരമൊരുക്കി കൊടുത്തിട്ടും ​ഗോളടിക്കാത്ത എംബാപ്പെയുടെ മനോഭാവമാണ് വലിയ ചർച്ചയായി മാറിയത്. മികച്ച അസിസ്റ്റിലൂടെ ​ഗോളവസരം മെസി ഒരുക്കി കൊടുത്തു. ഓപ്പൺ ചാൻസ് ആയിട്ടു പോലും അത് വലയിലാക്കാൻ എംബാപ്പെയ്ക്ക് സാധിക്കാഞ്ഞത് വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്. 

ചാംപ്യന്‍സ് ലീഗില്‍ നിന്നു പിഎസ്ജി പുറത്തു പോയതിനു പിന്നാലെ നടന്ന മൂന്ന് മത്സരങ്ങളിലാണ് ലയണല്‍ മെസിയെ ഫ്രഞ്ച് ക്ലബിന്റെ ആരാധകര്‍ കൂക്കി വിളിച്ചത്. ഇതിഹാസ താരം ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോഴും ആരാധകരുടെ ഈ നിഷേധ മനോഭാവം ഫുട്ബോൾ ലോകത്ത് വലിയ വിമർശനങ്ങൾക്കും കാരണമാകുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT