എൻസോ ഫെർണാണ്ടസ് ​ഗോൾ നേടുന്നു (FIFA Club World Cup 2025) x
Sports

ജയിച്ച് തുടങ്ങി ചെല്‍സി; അര്‍ജന്റീന താരങ്ങളുടെ ഗോളില്‍ ബൊക്ക ജൂനിയേഴ്‌സിനെ സമനിലയില്‍ പിടിച്ച് ബെന്‍ഫിക്ക

ഒറ്റ കളിയില്‍ കണ്ടത് 3 റെഡ് കാര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ (FIFA Club World Cup 2025) പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ ലൊസാഞ്ചലസ് എഫ്‌സിയെ വീഴ്ത്തി. പാല്‍മിറസ്- എഫ്‌സി പോര്‍ട്ടോ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ബൊക്ക ജൂനിയേഴ്‌സ്- ബെന്‍ഫിക്ക പോരാട്ടം 2-2നു സമനിലയിലും പിരിഞ്ഞു.

ഇരു പകുതികളിലായി നേടിയ ഗോളുകളുടെ ബലത്തിലാണ് ചെല്‍സി ജയം പിടിച്ചത്. കളിയുടെ 34ാം മിനിറ്റില്‍ പെഡ്രോ നെറ്റോ ചെല്‍സിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ 79ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ ചെല്‍സി പട്ടിക തികച്ചു.

മൂന്ന് റെഡ് കാര്‍ഡുകള്‍ കണ്ട പോരിലാണ് ബൊക്ക ജൂനിയേഴ്‌സ്- ബെന്‍ഫിക്ക പോരാട്ടം 2-2നു സമനിലയില്‍ പിരിഞ്ഞത്. 45ാം മിനിറ്റില്‍ ബൊക്കയുടെ ആന്റര്‍ ഹെരേരയും 88ാം മിനിറ്റില്‍ ജോര്‍ജ് ഫിഗലുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ബെന്‍ഫിക്കയുടെ ആന്‍ഡ്രെ ബെലോട്ടി 72ാം മിനിറ്റിലും ചുവപ്പ് കാര്‍ഡ് വാങ്ങി.

രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ബെന്‍ഫിക്ക സമനില പിടിച്ചത്. 21ാം മിനിറ്റില്‍ ബൊക്ക ജൂനിയേഴ്‌സിനെ മിഗ്വേല്‍ മെരെന്റിയലാണ് മുന്നിലെത്തിച്ചത്. ആറ് മിനിറ്റിനുള്ളില്‍ റോഡ്രോഗോ ബറ്റാഗ്ലിയ ബൊക്ക ജൂനിയേഴ്‌സിനു രണ്ടാം ഗോള്‍ സമ്മാനിച്ചു.

45ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയയാണ് ബെന്‍ഫിക്കയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. 84ാം മിനിറ്റില്‍ മറ്റൊരു അര്‍ജന്റീന താരമായ നിക്കോളാസ് ഒടാമെന്‍ഡി ബെന്‍ഫിക്കയുടെ സമനില ഗോളും സാധ്യമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

കറികളില്‍ എരിവ് കൂടിയോ? പരിഹാരമുണ്ട്

ലോകകപ്പ് കിറ്റ് അവതരണം റദ്ദാക്കി! ബഹിഷ്‌കരണ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം ഒഴിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ്

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

SCROLL FOR NEXT