2026ല്‍ ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്ന ന്യൂ ജേഴ്സിയിലെ സ്റ്റേഡിയം ഫോട്ടോ: ഫിഫ
Sports

32 അല്ല 48 ടീമുകള്‍! ആദ്യ പോരാട്ടം മെക്‌സിക്കോയില്‍, ഫൈനല്‍ യുഎസ്എയില്‍; 2026 ഫിഫ ലോകകപ്പ് മത്സരക്രമം

ജൂലൈ 19ന് ന്യൂ ജേഴ്‌സിയില്‍ കലാശപ്പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: 2026ലെ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടങ്ങളുടെ മത്സരക്രമം പുറത്തിറക്കി ഫിഫ. യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നിവര്‍ സംയുക്തമായാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടം മെക്‌സിക്കോയിലാണ്. ജൂണ്‍ 11നു മെക്‌സിക്കോ സിറ്റിയിലെ വിഖ്യാത സ്‌റ്റേഡിയമായ എസ്റ്റാഡിയോ അസ്‌റ്റെക്കയിലാണ് ആദ്യ പോരാട്ടം. മെക്‌സിക്കോ ആണ് ആദ്യ പോരില്‍ ഒരു ഭാഗത്തെ ടീം. ജൂലൈ 19നാണ് ഫൈനല്‍. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സിയിലാണ് കലാശപ്പോരാട്ടം.

ജൂണ്‍ 12നാണ് ആതിഥേയ രാജ്യങ്ങളായ യുഎസ്എയും കാനഡയും ആദ്യ പോരിനിറങ്ങുന്നത്. യുഎസ്എയിലെ പോരാട്ടം ലോസ് ആഞ്ജലസിലും കാനഡയുടെ പോരാട്ടം അതേ ദിവസം ടൊറന്റോയിലും അരങ്ങേറും.

യുഎസ്എയിലെ മയാമിയാണ് മൂന്നാം സ്ഥാനക്കാരെ നിര്‍ണായിക്കാനുള്ള പോരിനു വേദി. സെമി പോരാട്ടങ്ങള്‍ ഡാലസ്, അറ്റ്‌ലാന്റ എന്നിവിടങ്ങളിലായി അരങ്ങേറും.

ആദ്യ ദിനത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാകും. മെക്‌സിക്കോ സിറ്റിയില്‍ ഉദ്ഘടന പോരാട്ടവും ഗ്വാഡലരാജയില്‍ രണ്ടാം മത്സരവും നടക്കും.

16 വേദികളിലാണ് മത്സരങ്ങള്‍. 104 മത്സരങ്ങള്‍ അരങ്ങേറും. ചരിത്രമാകുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. 32 ടീമുകളുടെ നിലവിലെ രീതി മാറുന്നുവെന്ന പ്രത്യേകതയും 26ലെ എഡിഷനുണ്ട്. 48 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

മെക്‌സിക്കോ ഇതു മൂന്നാം തവണയാണ് ലോകകപ്പ് ആതിഥേയരാകുന്നത്. 1970, 86 വര്‍ഷങ്ങളിലാണ് നേരത്തെ അവര്‍ ആതിഥേയരായത്. കാനഡ ആദ്യമായാണ് ലോകകപ്പ് വേദിയാകുന്നത്. 1994ലെ ലോകകപ്പിനു അമേരിക്കയാണ് വേദിയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT