ഫുട്ബോൾ ലോകകപ്പ്

ടിന്‍ ടിനോട് മെസിയെ താരതമ്യപ്പെടുത്തി എന്‍.എസ്.മാധവന്‍; 2022ല്‍ തിരിച്ചു വരണം

കാര്‍ട്ടൂര്‍ കഥാപാത്രം ടിന്‍ ടിനോട് മെസിയെ താരതമ്യപ്പെടുത്തിയായിരുന്നു 2022ലെ ലോക കപ്പിലേക്ക് മെസി ശക്തമായി തിരിച്ചു വരണം എന്ന് എന്‍.എസ്.മാധവന്‍ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

റഷ്യയില്‍ മെസിയുടേയും സംഘത്തിന്റേയും പോരാട്ടം ഫ്രാന്‍സ് അവസാനിപ്പിച്ചതിന്റെ നിരാശയില്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ നില്‍ക്കുമ്പോള്‍ കളി തുടങ്ങും മുന്‍പ് എന്‍.എസ്.മാധവന്‍ നടത്തിയ പ്രവചനം ആരാധകരെ കുത്തി നോവിച്ച് വീണ്ടും ഉയര്‍ന്നു വരുന്നു. പെരുമഴയില്‍ നിന്ന് കേരളത്തിലെ കോഴികള്‍ക്ക് മോചനം എന്നായിരുന്നു ഫ്രാന്‍സ്-അര്‍ജന്റീന മത്സരം തുടങ്ങുന്നതിന് മുന്‍പ് എന്‍.എസ്.മാധവന്റെ ട്വീറ്റ്. 

അര്‍ജന്റീനയെ ട്രോളിയെങ്കിലും തിരിച്ചു വരവിന് മെസിക്കൊപ്പം നിന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കാര്‍ട്ടൂര്‍ കഥാപാത്രം ടിന്‍ ടിനോട് മെസിയെ താരതമ്യപ്പെടുത്തിയായിരുന്നു 2022ലെ ലോക കപ്പിലേക്ക് മെസി ശക്തമായി തിരിച്ചു വരണം എന്ന് എന്‍.എസ്.മാധവന്‍ പറഞ്ഞത്. മെസിയുടെ അവസാന ലോക കപ്പ്? ടിന്‍ ടിന്‍ കാര്‍ട്ടൂണും, ടിന്‍ ടിന്‍ ഹെയര്‍സ്റ്റൈലിലെ മെസിയേയും എനിക്കിഷ്ടമാണ്. ഒരു യഥാര്‍ഥ ജെന്റില്‍മാന്‍ അടിയറവ് പറയില്ല. കുട്ടിക്കാലത്ത് മുന്നില്‍ വന്ന പ്രതിസന്ധികളെ അതിജീവിച്ചെത്തിയവനാണ് മെസി. 2022ല്‍ തിരിച്ചെത്തൂ എന്നായിരുന്നു എന്‍.എസ്.മാധവന്റെ ട്വീറ്റ്. 

ഫ്രാന്‍സിനോട് 4-3നായിരുന്നു അര്‍ജന്റീന അടിയറവ് പറഞ്ഞത്. എംബാപ്പെയുടെ ഇരട്ട ഗോള്‍ പ്രഹരമായിരുന്നു മെസിക്കും സംഘത്തിനും തിരിച്ചടിയായത്. ഇഞ്ചുറി ടൈമില്‍ അഗ്യൂറോ ഗോള്‍ വല കുലുക്കിയെങ്കിലും സമനില പിടിക്കാന്‍ അര്‍ജന്റീനയ്ക്കായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT