ഫോട്ടോ: എഎഫ്പി 
Sports

'അവര്‍ക്ക് മെസി ദൈവം, ക്രിസ്റ്റ്യാനോ രാജാവ്, ബ്രസീലിന് ആഗ്രഹം നെയ്മറുടെ കാലൊടിയാന്‍'; തുറന്നടിച്ച് റാഫിഞ്ഞ

നെയ്മര്‍ തന്റെ കരിയറില്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചു എന്നതാണ്. നെയ്മറുടെ കഴിവ് ഈ രാജ്യം അര്‍ഹിക്കുന്നില്ല എന്നും റാഫിഞ്ഞ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ദോഹ: നെയ്മറുടെ കാല് ഒടിയാനാണ് ബ്രസീല്‍ ആരാധകര്‍ ആഗ്രഹിക്കുന്നതെന്ന് കുറ്റപ്പെടുത്തി മുന്നേറ്റനിര താരം റാഫിഞ്ഞ. എന്നാല്‍ അര്‍ജന്റീനക്കാര്‍ മെസിയെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും പോര്‍ച്ചുഗല്‍ ആരാധകരുടെ രാജാവാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നും റാഫിഞ്ഞ പറഞ്ഞു. 

സെര്‍ബിയക്കെതിരായ കളിയില്‍ പരിക്കേറ്റ നെയ്മര്‍ക്കെതിരെ ഉയര്‍ന്ന ബ്രസീല്‍ ആരാധകരുടെ പ്രതികരണങ്ങള്‍ ചൂണ്ടിയാണ് റാഫിഞ്ഞയുടെ വാക്കുകള്‍. ബ്രസീല്‍ ആരാധകര്‍ നെയ്മറെ അര്‍ഹിക്കുന്നില്ല എന്ന് റാഫിഞ്ഞ ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചു. 

ബ്രസീലില്‍ ജനിച്ചു എന്നതാണ് നെയ്മര്‍ ചെയ്ത തെറ്റ്

നെയ്മര്‍ തന്റെ കരിയറില്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചു എന്നതാണ്. നെയ്മറുടെ കഴിവ് ഈ രാജ്യം അര്‍ഹിക്കുന്നില്ല എന്നും റാഫിഞ്ഞ പറയുന്നു. സെര്‍ബിയക്കെതിരായ മത്സരത്തില്‍ കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. കണങ്കാലിലെ പരിക്കിനെ തുടര്‍ന്ന് ബ്രസീലിന്റെ ഇനിയുള്ള രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നെയ്മറിന് നഷ്ടമാവും.

സെര്‍ബിയക്കെതിരായ കളിക്ക് പിന്നാലെ നെയ്മറും കുറിപ്പുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ശേഷം എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളു എന്ന് ഉറപ്പാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നും നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT