ഫോട്ടോ: എഎഫ്പി 
Sports

ബ്രസീല്‍ മുന്‍ കോച്ച് ടിറ്റേ ആക്രമിക്കപ്പെട്ടു, മാല തട്ടിയെടുത്തു; സംഭവം പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്

സമകാലിക മലയാളം ഡെസ്ക്

റിയോ: ബ്രസീല്‍ മുന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ടിറ്റേ ആക്രമിക്കപ്പെട്ടു. റിയോ ഡി ജനീറോയില്‍ പ്രഭാത നടത്തത്തിന് ടിറ്റേ ഇറങ്ങിയപ്പോഴാണ് സംഭവം. ബ്രസീലിന്റെ ലോകകപ്പിലെ പുറത്താവലിന്റെ പേരില്‍ ടിറ്റേയ്ക്ക് നേരെ അക്രമി ആക്രോശിക്കുകയും ചെയ്തു. 

ടിറ്റേയുടെ മാല അക്രമി കൈക്കലാക്കിയതായാണ് വിവരം. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. തോല്‍വിക്ക് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം രാജിവെച്ചു. 

2016ലാണ് ടിറ്റേ ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. കോപ്പ അമേരിക്ക കിരീടത്തിലേക്ക് ടിറ്റേക്ക് കീഴില്‍ എത്താന്‍ ബ്രസീലിന് കഴിഞ്ഞു. 81 മത്സരങ്ങളിലാണ് ടിറ്റേ ബ്രസീലിനൊപ്പം ഉണ്ടായത്. അതില്‍ 61 കളിയില്‍ ജയം പിടിച്ചപ്പോള്‍ 12 മത്സരങ്ങള്‍ സമനിലയിലാവുകയും ഏഴ് കളിയില്‍ തോല്‍ക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

SCROLL FOR NEXT