Gambhir and Gill Unhappy With Tight Schedule as India May Field Reserves for Afghanistan Test. pti
Sports

'താരങ്ങൾക്ക് വിശ്രമം വേണം'; ബിസിസിഐയോട് പിണങ്ങി ഗംഭീർ, അഫ്ഗാൻ ടെസ്റ്റിന് പുതിയ ടീം?

ഐപിഎൽ ഫൈനൽ മെയ് 31-നാണ് നടക്കുന്നത്. അതിന് പിന്നാലെ ജൂൺ 6-നാണ് ഇന്ത്യ–അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിസിസിഐ തുടർച്ചയായി ക്രിക്കറ്റ് പരമ്പരകൾ നടത്തുന്നതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഹെഡ് കോച്ചും ക്യാപ്റ്റനും. ഐപിഎൽ അവസാനിക്കുന്നതിന് തൊട്ടു പിന്നാലെയാണ് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്.

ഇത് കാരണം കളിക്കാർക്ക് വേണ്ടത്ര വിശ്രമം ലഭിക്കില്ല. ഒപ്പം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ താരങ്ങൾക്ക് കഴിയാതെ വരികയും ചെയ്യുമെന്നാണ് ഗൗതം ഗംഭീറിന്റെയും ടെസ്റ്റ് ക്യാപ്റ്റൻ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലിന്റെയും വിലയിരുത്തൽ.

മത്സരക്രമങ്ങൾ സംബന്ധിച്ചുള്ള ബിസിസിഐയുടെ തീരുമാനങ്ങളിൽ ഇരുവരും അതൃപ്തി അറിയിച്ചെന്നാണ് റിപ്പോർട്ട്. ഐപിഎൽ ഫൈനൽ മെയ് 31-നാണ് നടക്കുന്നത്. അതിന് പിന്നാലെ ജൂൺ 6-നാണ് ഇന്ത്യ–അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

ഗംഭീർ ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുത്ത ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ അത്ര നല്ല റെക്കോർഡ് അല്ല ഇന്ത്യയ്ക്ക് ഉള്ളത്. ഇതിന് പരിഹാരം കണ്ടെത്താൻ ഹെഡ് കോച്ച് ശ്രമിക്കുന്നതിനിടെയാണ് താരങ്ങൾക്ക് വിശ്രമം അനുവദിക്കാതെയുള്ള ഷെഡ്യൂളുകൾ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐപിഎൽ പ്ലേ ഓഫ് ടീമുകൾ ഇപ്പോഴും ഉറപ്പായിട്ടില്ല. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ ടെസ്റ്റിന് റിസർവ് താരങ്ങളെ ഇറക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളായ ഗുർനൂർ ബ്രാർ, മനവ് സുതാർ,അക്വിബ് നബി, ദേവ്ദത്ത് പടിക്കൽ എന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുന്നതിനൊപ്പം പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.

Gambhir and Gill Unhappy With Tight Schedule as India May Field Reserves for Afghanistan Test.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ കോൺഗ്രസുകാരൻ, എന്റെ സുഹൃത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

ഗില്ലും പന്തും ഔട്ടാണ്! വെറും 2 മിനിറ്റിൽ അഫ്​ഗാൻ തുലച്ചത് 2 വിക്കറ്റുകൾ

'വയറ് പൊത്തി പിടിച്ചുകൊണ്ട് സലിം പറഞ്ഞു, ചേട്ടാ എൻ്റെ ഒരു കരളു പോയി; ഇനി സുനിത മാത്രമേ ബാക്കിയുള്ളൂ'

'അവസാനത്തെയാളും സുരക്ഷിതനെന്ന് ഉറപ്പാക്കിയാണ് സലിം കുമാര്‍ വീടുവിട്ടത്'; പ്രളയകാലത്ത് പറവൂരുകാര്‍ക്ക് അഭയമായ ലാഫിങ് വില്ല

തൃശ്ശൂരിൽ വൻ കവർച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണ്ണവും പണവും കവർന്നു

SCROLL FOR NEXT