റാഫേൽ ദ്വമെന/ ട്വിറ്റർ 
Sports

കളിക്കിടെ കുഴഞ്ഞു വീണു; ഘാന ഫുട്ബോൾ താരം റാഫേൽ ദ്വമെനയ്ക്ക് ദാരുണാന്ത്യം

കളിയുടെ 24ാം മിനിറ്റിലാണ് താരം കുഴഞ്ഞ് ഗ്രൗണ്ടിൽ വീണത്. ഇരു ടീമിലെ താരങ്ങളും റഫറിയും ടീം ഡോക്ടർമാരും ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

ടിരാന: ഫുട്ബോൾ മത്സരത്തിനിടെ ഘാന ദേശീയ താരം ഗ്രൗണ്ടിൽ കുഴഞ്ഞു വീണു മരിച്ചു. റാഫേൽ ദ്വമെന (28) യാണ് മരിച്ചത്. അൽബേനിയൽ ലീഗ് പോരാട്ടത്തിനിടെയാണ് താരത്തിന്റെ ദാരുണാന്ത്യം. ഒന്നാം ഡിവിഷൻ ലീഗിൽ കെഎഫ് ഇഗ്നാഷ്യയുടെ സ്ട്രൈക്കറാണ്. പാർടിസാനിക്കെതിരായ മത്സരത്തിനിടെയാണ് അന്ത്യം. ലീഗിൽ ഒൻപത് ഗോളടിച്ച് ഒന്നാം സ്ഥാനക്കാരനായി നിൽക്കെയാണ് ദുരന്തം. 

കളിയുടെ 24ാം മിനിറ്റിലാണ് താരം കുഴഞ്ഞ് ഗ്രൗണ്ടിൽ വീണത്. ഇരു ടീമിലെ താരങ്ങളും റഫറിയും ടീം ഡോക്ടർമാരും ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.

2017ലും സമാന രീതിയിൽ താരം ഗ്രൗണ്ടിൽ കുഴഞ്ഞു വീണിരുന്നു. ഓസ്ട്രിയൻ കപ്പിനിടെയാണ് സംഭവം. അന്ന് താരത്തിനു ഹൃദ്രോഗം സ്ഥിരീകരിച്ചു. ശസ്ത്രക്രിയക്ക് വിധേയനായി താരത്തിനു ഡിഫിബ്രിലേറ്റർ ഘടിപ്പിച്ചു. വീണ്ടും കളത്തിലേക്ക് തിരിച്ചെത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റനുമായി താരം കരാറിൽ എത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നം ഇവിടെ വില്ലനായി. 

ഘാനയ്ക്കായി ഒൻപത് കളികൾ കളിച്ചു. സ്പാനിഷ് ലാ ലിഗയിൽ ലവാന്റെ, റയൽ സരഗോസ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ മരണത്തെ തുടർന്നു മത്സരം ഉപേക്ഷിച്ചു. ലീഗിലെ മറ്റു മത്സരങ്ങളും മാറ്റിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT