ഗുകേഷ്  എപി
Sports

അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷിക വേതനത്തിന്റെ രണ്ടിരട്ടി; 2024ല്‍ ഗുകേഷ് സമ്പാദിച്ചത് 13.6 കോടി രൂപ

കഴിഞ്ഞ വര്‍ഷം ഗുകേഷ് 15,77,842 യുഎസ് ഡോളര്‍ സമ്പാദിച്ചുവെച്ചാണ് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഇന്ത്യയുടെ ചെസ് ചാംപ്യന്‍ ഡി ഗുകേഷിന് 2024 മികച്ച വര്‍ഷമായിരുന്നു. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയെന്ന നേട്ടത്തോടെയായിരുന്നു ഗുകേഷിന്റെ തുടക്കം. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനെന്ന നേട്ടത്തോടെയാണ് ഗുകേഷ് 2024ലെ നേട്ടങ്ങള്‍ അവസാനിപ്പിച്ചത്. 2024-ല്‍ ഗുകേഷ് നേടിയ ആകെ സമ്മാനത്തുക വെളിപ്പെടുത്തിയിരിക്കുകയാണ് ചെസ് ഡോട്ട്കോം.

കഴിഞ്ഞ വര്‍ഷം ഗുകേഷ് 15,77,842 യുഎസ് ഡോളര്‍ സമ്പാദിച്ചുവെച്ചാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 13.6 കോടി രൂപയ്ക്ക് തുല്യമാണ്. ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം കൂടാതെയുള്ള കണക്കാണിത്. ലോക ചാംപ്യന്‍ഷിപ്പ് നേടിയതിന് പിന്നാലെ ഗുകേഷിന് 5 കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ വിജയിച്ചതിന് ശേഷം ഗുകേഷിന്റെ സ്‌കൂളായ വെള്ളമാല്‍ വിദ്യാലയ താരത്തിന് മെഴ്സിഡസ്-ബെന്‍സ് ഇ ക്ലാസ് സമ്മാനമായി നല്‍കിയിരുന്നു. 2024-ല്‍ 8 പ്രധാന ഇവന്റുകളിലാണ് ഗുകേഷ് പങ്കെടുത്തത്. ചെസില്‍ ഗുകേഷിന് ശേഷം കൂടുതല്‍ സമ്പാദിച്ചത് ഡിങ് ലിറനാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് താരം. 11,83,600 യുഎസ് ഡോളറാണ് താരം 2024ല്‍ സമ്പാദിച്ചത്.

ചെസ് ഡോട്ട്കോം റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ രണ്ട് കളിക്കാര്‍ മാത്രമാണ് ഒരു മില്യണ്‍ ഡോളറിലധികം സമ്പാദിച്ചത്, ആറ് കളിക്കാര്‍ 4,00,000 യുഎസ് ഡോളര്‍ സമ്പാദിച്ചു. യുഎസ് പ്രസിഡന്റ് പ്രതിവര്‍ഷം 4,00,000 യുഎസ് ഡോളറാണ് സമ്പാദിക്കുന്നത്. (ചെലവ് ഇനത്തില്‍ 50,000 യുഎസ് ഡോളര്‍, യാത്രകള്‍ക്കായി 1,00,000 യുഎസ് ഡോളര്‍, വിനോദത്തിനായി 19,000 യുഎസ് ഡോളറുമാണ് പ്രസിഡന്റിന് നല്‍കുന്നത്).

2024-ല്‍ ഗുകേഷ് ഉള്‍പ്പെടെ 17 കളിക്കാര്‍ 1,00,000 യുഎസ് ഡോളറില്‍ കൂടുതല്‍ നേടിയിട്ടുണ്ടെന്നും ചെസ് ഡോട്‌കോമിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ കൊനേരു ഹംപി ഉള്‍പ്പെടെ രണ്ട് വനിതാ താരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2,02,136 യുഎസ് ഡോളര്‍ സമ്പാദിച്ച് ആര്‍ പ്രഗ്‌നാനന്ദ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും 1,19,767 യുഎസ് ഡോളര്‍ സമ്പാദിച്ച് അർജുൻ എറിഗൈസി 15-ാം സ്ഥാനത്തുമാണ്. 6,33,369 യുഎസ് ഡോളര്‍ സമ്പാദിച്ചുകൊണ്ട് മാഗ്‌നസ് കാള്‍സണ്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍