Sports

ക്യാപ്റ്റന്‍ സ്ഥാനം എന്തിന് ഒഴിഞ്ഞു? ഹനുമ വിഹാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

നോട്ടീസ് അയച്ച് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ക്യാപ്റ്റന്‍സി വിവാദത്തില്‍ ഹനുമ വിഹാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍. ക്യാപ്റ്റന്‍ സ്ഥാനത്തു നീക്കിയതിനു പിന്നാലെ ഇനി ആന്ധ്രയ്ക്കായി കളിക്കില്ലെന്നു രഞ്ജി പോരാട്ടത്തിനിടെ താരം വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദമായത്.

പിന്നാലെയാണ് ആന്ധ്ര ക്രിക്കറ്റിലെ ഉന്നത നേതൃത്വം യോഗം ചേര്‍ന്നു താരത്തിനു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ഇതുവരെ ഹനുമ വിഹാരി ഇതിനു മറുപടി നല്‍കിയിട്ടില്ല.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് താരത്തിനു ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായത്. പിന്നാലെ ആന്ധ്രക്കായി ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കിയിരുന്നു. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിലെ രാഷ്ട്രീയം തന്റെ നായക സ്ഥാനം നഷ്ടമാകുന്നതിന് കാരണമായെന്ന് സോഷ്യല്‍ മീഡിയിയിലെ കുറിപ്പില്‍ താരം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രഞ്ജിയില്‍ നാലാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ അഞ്ച് റണ്‍സിന് ആന്ധ്ര പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ ഹനുമ വിഹാരി 55 റണ്‍സ് നേടി. രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ ബംഗാളിനെതിരെ ആന്ധ്ര വിജയം നേടിയതിന് പിന്നാലെയാണ് ഹനുമ വിഹാരി അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്.

റിക്കി ഭുയി ആണ് സീസണില്‍ പിന്നീട് ആന്ധ്രയെ നയിച്ചത്. സഹ താരത്തെ ഉറക്കെ ചീത്തവിളിച്ചതാണ് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ പുറത്താക്കാന്‍ കാരണമെന്ന് വിഹാരി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT