ഫോട്ടോ: ട്വിറ്റർ 
Sports

സീസണിലെ 3ാം അര്‍ധ ശതകം തൊട്ട് ഹര്‍ദിക്, ക്യാപ്റ്റന്മാരില്‍ ആദ്യം 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ കളിയിലും ഹര്‍ദിക് അര്‍ധ ശതകം പിന്നിട്ടതോടെയാണ് ഇത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ 15ാം സീസണില്‍ മൂന്ന് അര്‍ധ ശതകം പിന്നിടുന്ന ആദ്യ ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ കളിയിലും ഹര്‍ദിക് അര്‍ധ ശതകം പിന്നിട്ടതോടെയാണ് ഇത്. 

36 പന്തിലാണ് കൊല്‍ക്കത്തക്കെതിരെ ഹര്‍ദിക് അര്‍ധ ശതകം പിന്നിട്ടത്. സീസണില്‍ 5 അര്‍ധ ശതകവുമായി ജോസ് ബട്ട്‌ലറാണ് ഒന്നാമത്. ഡേവിഡ് വാര്‍ണര്‍, ഹര്‍ദിക് പാണ്ഡ്യ, ലിയാം ലിവിങ്സ്റ്റന്‍ എന്നിവര്‍ മൂന്ന് അര്‍ധ ശതകം വീതവും കണ്ടെത്തി കഴിഞ്ഞു. 49 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും സഹിതം 67 റണ്‍സ് എടുത്താണ് ഹര്‍ദിക് മടങ്ങിയത്. 

97 ആണ് ഹര്‍ദിക്കിന്റെ ബാറ്റിങ് ശരാശരി

സീസണിലെ റണ്‍വേട്ടയില്‍ ഹര്‍ദിക് പാണ്ഡ്യ ജോസ് ബട്ട്‌ലറിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കും എത്തി. 97 ആണ് ഹര്‍ദിക്കിന്റെ ബാറ്റിങ് ശരാശരി. റണ്‍സ് വാരി ഗുജറാത്തിനെ മുന്‍പില്‍ നിന്ന് നയിച്ച് കയ്യടി നേടുകയാണ് ഹര്‍ദിക്. 

ബാറ്റിങ്ങില്‍ ഹര്‍ദിക്കില്‍ നിന്ന് വരുന്ന അച്ചടക്കത്തിലേക്ക് നോക്കാനാണ് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. പവര്‍പ്ലേയില്‍ നന്നായി ബാറ്റ് ചെയ്യുകയും ഫീല്‍ഡ് നിയന്ത്രണങ്ങള്‍ മുതലെടുക്കുകയും ചെയ്യുന്നതായി ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT