റാഷിദ് ഖാന്‍ എക്സ്
Sports

ഔട്ടാക്കിയത് 631 ബാറ്റർമാരെ! ടി20 വിക്കറ്റ് നേട്ടത്തിൽ റെക്കോർഡിനൊപ്പം റാഷിദ് ഖാൻ

എസ്എ20യില്‍ മുംബൈ ഇന്ത്യന്‍സ് കേപ് ടൗണിനായി പ്രിട്ടോറിയ കാപിറ്റല്‍സിനെതിരെ 2 വിക്കറ്റുകള്‍ നേടിയാണ് റാഷിദ് നേട്ടത്തില്‍ ഒപ്പമെത്തിയത്

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ടി20യില്‍ ചരിത്ര നേട്ടത്തിനൊപ്പമെത്തി അഫ്ഗാന്‍ റിസ്റ്റ് സ്പിന്നര്‍ റാഷിദ് ഖാന്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ റാഷിദും റെക്കോര്‍ഡിനൊപ്പമെത്തി. മുന്‍ വിന്‍ഡീസ് ഓള്‍ റൗണ്ടറും ഇതിഹാസ താരവുമായ ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോര്‍ഡിനൊപ്പമാണ് റാഷിദ് എത്തിയത്.

സൗത്ത് ആഫ്രിക്ക ടി20 (എസ്എ20) പോരാട്ടത്തില്‍ പ്രിട്ടോറിയ കാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ 2 വിക്കറ്റെടുത്തതോടെയാണ് താരം റെക്കോര്‍ഡിനൊപ്പമെത്തിയത്. മുംബൈ ഇന്ത്യന്‍സ് കേപ് ടൗണ്‍ നായകന്‍ കൂടിയായ റാഷിദിന്റെ ടി20യിലെ ആകെ വിക്കറ്റ് നേട്ടം 631ല്‍ എത്തി. ബ്രാവോയുടെ നേട്ടവും 631 തന്നെ. അടുത്ത മത്സരത്തില്‍ ഒരു വിക്കറ്റെടുത്ത ചരിത്ര നേട്ടത്തില്‍ റാഷിദ് ഒന്നാമനാകും.

460 മത്സരങ്ങളില്‍ നിന്നു 456 ഇന്നിങ്‌സുകള്‍ പന്തെറിഞ്ഞാണ് താരം 631 വിക്കറ്റുകളിലെത്തിയത്. ആവറേജ് 18.08, ഇക്കോണമി 6.49. നാല് തവണ 5 വിക്കറ്റ് നേട്ടവും ടി20 ഫോര്‍മാറ്റില്‍ റാഷിദിനുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ്, എസ്എ20 അടക്കം ലോകത്തെ വിവിധ ലീഗുകളില്‍ വ്യത്യസ്ത ടീമുകളുടെ നിര്‍ണായക താരമാണ് റാഷിദ്.

582 മത്സരങ്ങളില്‍ നിന്നു 546 ഇന്നിങ്‌സുകള്‍ കളിച്ചാണ് ബ്രാവോ 631 വിക്കറ്റുകള്‍ വീഴ്ത്തിയത്. 24.40 ആണ് ആവറേജ്. 8.26 ആണ് ഇക്കോണമി. 5 വിക്കറ്റ് നേട്ടം രണ്ട് തവണ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT