ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റിങില്‍ എക്സ്
Sports

പിങ്ക് ബോള്‍ സന്നാഹം; പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരെ ഇന്ത്യക്ക് 241 റണ്‍സ് ലക്ഷ്യം

കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും ഓപ്പണര്‍മാര്‍, രോഹിത് അഞ്ചാമന്‍

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് 241 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്നു ദ്വിദിന പോരാട്ടം ഇന്ന് 50 ഓവറാക്കി ചുരുക്കിയാണ് നടത്തുന്നത്. അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പിങ്ക് പന്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുന്നത്. അതിനാലാണ് പരിശീലന മത്സരം പിങ്ക് പന്തിലാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സിനു ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ് ഇന്ത്യ തുടങ്ങി. കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും തന്നെയാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയെങ്കിലും താരം അഞ്ചാമനായാണ് ക്രീസിലെത്തുന്നത്.

നേരത്തെ ഹര്‍ഷിത് റണയുടെ മിന്നും ബൗളിങാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെ 240ല്‍ ഒതുക്കിയത്. താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അകാശ് ദീപ് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനായി ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് സെഞ്ച്വറി നേടി. താരം 107 റണ്‍സെടുത്തു. വാലറ്റത്ത് ഹന്നോ ജേക്കബ്‌സ് അര്‍ധ സെഞ്ച്വറി നേടി. 60 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. 40 റണ്‍സെടുത്ത ജാക്ക് ക്ലൈറ്റനാണ് തിളങ്ങിയ മറ്റൊരു താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT