റിങ്കു സിങ് എക്സ്
Sports

'ഒന്നും നോക്കണ്ട, ചാമ്പിക്കോ... കോച്ച് ഗംഭീര്‍ പറഞ്ഞു'- വെളിപ്പെടുത്തി റിങ്കു

ശ്രീലങ്കയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് നിതീഷ് കുമാര്‍- റിങ്കു സിങ് സഖ്യം നാലാം വിക്കറ്റ് നടത്തിയ കടന്നാക്രമണമായിരുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. ഇപ്പോള്‍ ബാറ്റിങിനു ഇറങ്ങിയപ്പോള്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തങ്ങളോടു പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് റിങ്കു സിങ്.

'സ്വത സിദ്ധമായ ബാറ്റിങ് പുറത്തെടുക്കാനാണ് കോച്ചും ക്യാപ്റ്റനും ആവശ്യപ്പെട്ടത്. സാഹചര്യം നോക്കേണ്ട കാര്യമില്ല. കൂറ്റനടിയിലൂടെ സ്‌കോറുയര്‍ത്താനായിരുന്നു നിര്‍ദ്ദേശം. സ്വന്തം ശൈലിയില്‍ ബാറ്റ് വീശാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് കോച്ച് നല്‍കിയത്.'

'ടീം നില്‍ക്കുന്ന അവസ്ഥ നോക്കിയാണ് പൊതുവെ ഞാന്‍ ബാറ്റ് ചെയ്യുന്നത്. നേരത്തെ ബാറ്റിങിനെത്തിയാല്‍ മോശം പന്തുകളെ ആക്രമിക്കുക എന്നതാണ് എന്റെ രീതി. 2, 3 ഓവര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ക്രീസിലെത്തുന്നതെങ്കില്‍ കൂടുതല്‍ സിക്‌സും ഫോറും അടിക്കുകയാണ് ഞാന്‍ ലക്ഷ്യമിടാറുള്ളത്. ടീമിനായി പരമാവധി റണ്‍സടിക്കാനാണ് നോക്കാറ്.'

'സഞ്ജുവും സൂര്യ ഭായിയും പുറത്തായി ഞാന്‍ ക്രീസിലെത്തിയപ്പോള്‍ പന്ത് ശരിയായ ബാറ്റിലേക്ക് വരുന്നില്ലെന്നു നിതീഷ് എന്നോടു പറഞ്ഞു. അതനുസരിച്ചാണ് ഞാന്‍ തുടക്കത്തില്‍ ബാറ്റിങ് ക്രമീകരിച്ചത്.'

'ക്ഷമയോടെ നിന്നു കൂട്ടുകെട്ടുണ്ടാക്കാനായിരുന്നു തുടക്കത്തിലെ പ്ലാന്‍. സിംഗിളില്‍ തുടങ്ങി. പിന്നാലെ റെഡ്ഡി സിക്‌സുകള്‍ തൂക്കി ഗിയര്‍ മാറ്റി.'

'ടി20യില്‍ മാത്രമല്ല, ഞാന്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ഇഷടപ്പെടുന്ന ആളാണ്. അവസരം കിട്ടിയാല്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിനായി കളത്തിലിറങ്ങും'- റിങ്കു വ്യക്തമാക്കി.

ഇന്ത്യക്ക് 41 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടമായ ഘട്ടത്തിലാണ് ഇരുവരും ക്രീസില്‍ ഒന്നിച്ചത്. പൂര്‍ണ സ്വാതന്ത്ര്യമാണ് തങ്ങള്‍ക്ക് ഇരുവരും നല്‍കിയതെന്നു റിങ്കു പറയുന്നു. നാലാം വിക്കറ്റില്‍ 49 പന്തില്‍ 108 റണ്‍സാണ് സഖ്യം അടിച്ചെടുത്തത്.

ആദ്യ ടി20യില്‍ റിങ്കുവിനു ബാറ്റിങിനു അവസരം കിട്ടിയിരുന്നില്ല. അതിനു മുന്‍പ് തന്നെ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. രണ്ടാം പോരില്‍ 29 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം റിങ്കു 53 റണ്‍സെടുത്തു. നതീഷ് 34 പന്തില്‍ 7 സിക്‌സും 4 ഫോറും സഹിതം 74 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT