വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ജഡേജ, India vs South Africa X
Sports

ജഡേജയുടെ ഇരട്ട പ്രഹരം; 3 വിക്കറ്റുകള്‍ നഷ്ടം, 100 കടന്ന് പ്രോട്ടീസ്

288 റണ്‍സ് ലീഡുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം തുടക്കത്തില്‍ തന്നെ 3 പേരെ മടക്കി ഇന്ത്യന്‍ ബൗളിങ് നിര. വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെന്ന നിലയിലാണ് പ്രോട്ടീസ് നാലാം ദിനം രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സ് നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് വെറും 201 റണ്‍സില്‍ അവസാനിച്ചു. 288 റണ്‍സ് ലീഡുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. നിലവില്‍ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയില്‍. അവര്‍ക്ക് 393 റണ്‍സ് മൊത്തം ലീഡുണ്ട്.

നാലാം ദിനത്തില്‍ സ്‌കോര്‍ 59ല്‍ എത്തിയപ്പോള്‍ റിയാന്‍ റിക്കല്‍ടന്‍ പുറത്ത്. രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. റിക്കല്‍ടന്‍ 35 റണ്‍സുമായി കൂടാരം കയറി. സ്‌കോര്‍ 74ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായി. ജഡേജ തന്നെയാണ് വീണ്ടും പ്രഹരമേല്‍പ്പിച്ചത്. എയ്ഡന്‍ മാര്‍ക്രത്തെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. താരം 29 റണ്‍സെടുത്തു. സ്‌കോര്‍ 77ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ടെംബ ബവുമയെ വാഷിങ്ടന്‍ സുന്ദറും മടക്കി. ബവുമ 3 റണ്‍സ് മാത്രമാണ് നേടിയത്. നിലവില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും (14), ടോണി ഡി സോര്‍സി (20)യുമാണ് ക്രീസില്‍.

നേരത്തെ 97 പന്തില്‍ 7 ഫോറും ഒരു സിക്സും സഹിതം 58 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളും 92 പന്തുകള്‍ നേരിട്ട് 48 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചത്. കെഎല്‍ രാഹുലാണ് അല്‍പ്പ നേരം പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 22 റണ്‍സുമായി മടങ്ങി.

വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ബാറ്റിങ് തുടങ്ങിയത്. 65 റണ്‍സിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. കെഎല്‍ രാഹുലാണ് മടങ്ങിയത്.

പിന്നീട് യശസ്വി ജയ്സ്വാളിനൊപ്പം സായ് സുദര്‍ശന്‍ അല്‍പ്പ നേരം പിടിച്ചു നിന്നെങ്കിലും 40 പന്തില്‍ 15 റണ്‍സുമായി താരം മടങ്ങി. പിന്നാലെ ധ്രുവ് ജുറേല്‍ (0), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (7), രവീന്ദ്ര ജഡേജ (6), നിതീഷ് കുമാര്‍ റെഡ്ഡി (10) എന്നിവരും തുടരെ കൂടാരം കയറി.

95 റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടമെന്ന നിലയില്‍ നിന്ന് പൊടുന്നനെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീടാണ് കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് വാഷിങ്ടന്‍ സ്‌കോര്‍ 200നു അരികില്‍ വരെ എത്തിച്ചത്.

കുല്‍ദീപ് 134 പന്തുകള്‍ ചെറുത്ത് 19 റണ്‍സുമായി വാഷിങ്ടനെ കട്ടയ്ക്ക് സപ്പോര്‍ട്ട് ചെയ്തു. ജസ്പ്രിത് ബുംറ (5), മുഹമ്മദ് സിറാജ് (2) എന്നിവരുടെ സംഭാവന കൂടി ആയതോടെയാണ് സ്‌കോര്‍ 201ല്‍ എത്തിയത്.

ബാറ്റിങിനിറങ്ങി ഇന്ത്യയെ തച്ചു തകര്‍ത്ത മാര്‍ക്കോ യാന്‍സനാണ് ബൗളിങിലും അന്തകനായത്. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി. സിമോണ്‍ ഹാര്‍മര്‍ 3 വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ സെനുറാന്‍ മുത്തുസാമി (109) നേടിയ സെഞ്ച്വറിയുടേയും മാര്‍ക്കോ യാന്‍സന്‍ നേടിയ അര്‍ധ സെഞ്ച്വറി (93) യുടേയും ബലത്തിലാണ് പ്രോട്ടീസ് മികച്ച സ്‌കോറുയര്‍ത്തിയത്. മുത്തുസാമി 10 ഫോറും 2 സിക്സും പറത്തി. യാന്‍സന്‍ 6 ഫോറും 7 സിക്സും സഹിതം 91 പന്തുകള്‍ നേരിട്ട് അതിവേഗം റണ്‍സ് വാരി.

India vs South Africa: Ravindra Jadeja and Washington Sundar have brought India back into the contest and given them hope.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT