രോഹിത് ശർമ/ ചിത്രം: ട്വിറ്റർ 
Sports

തകർപ്പൻ ജയം, നിലംതൊടാനാവാതെ കിവീസ്; പരമ്പര സ്വന്തമാക്കി ഇന്ത്യ 

ഒരു മത്സരം ബാക്കിനിൽക്കെ പരമ്പര സ്വന്തമാക്കി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

റായ്പുർ: രണ്ടാം ഏകദിനവും ജയിച്ച് 2-0ത്തിന് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. എട്ട് വിക്കറ്റിനായിരുന്നു രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ആധികാരിക ജയം. ന്യൂസീലൻഡ് ഉയർത്തിയ 109 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 20.1 ഓവറിൽ മറികടന്നു. ഒരു മത്സരം ബാക്കിനിൽക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 

 50 പന്തിൽ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 51 റൺസെടുത്ത നായകൻ രോഹിത് ശർമ തിളങ്ങി. ശുഭ്മാൻ ഗില്ലിനൊപ്പം 72 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ നേടിയത്. 53 പന്തിൽ നിന്ന് ആറ് ബൗണ്ടറിയടക്കം 40 റൺസോടെ ഗിൽ പുറത്താകാതെ നിന്നു.  ഇഷാൻ കിഷൻ പുറത്താകാതെ എട്ട് റൺസ് നേടി. വിരാട് കോഹ്‌ലി 11 റൺസെടുത്ത് പുറത്തായി. 

ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 34.3 ഓവറിൽ ഓൾഔട്ടായ ന്യൂസീലൻഡ് 108 റൺസ് മാത്രമാണ് നേടിയത്. 36 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് അവരുടെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം നേടി ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും കളി ഇന്ത്യക്കനുകൂലമാക്കി. സിറാജ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 

ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT