ഫോട്ടോ: ട്വിറ്റർ 
Sports

ജയിക്കാന്‍ കൊല്‍ക്കത്ത വിയര്‍ക്കും; ധോനിപ്പട @ 192 

14-ാം സീസണ്‍ കിരീടം ചൂടാന്‍ കൊല്‍ക്കത്തയ്ക്ക് 193 റണ്‍സ് വേണം

സമകാലിക മലയാളം ഡെസ്ക്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം തന്നെയാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്കവാദും ഫാഫ് ഡുപ്ലെസിസും സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഏഴ് ഓവറില്‍ ചെന്നൈ സ്‌കോര്‍ 50 കടത്തി. ഇതിനിടയില്‍ ഋതുരാജ് 14-ാം സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. 

ചെന്നൈ 100 കടന്നു

സന്തോഷം അധികനേരം നീണ്ടുനിന്നില്ല. സുനില്‍ നരെയ്ന്‍ എറിഞ്ഞ ഓവറില്‍ ശിവം മവിക്ക് ക്യാച്ച് നല്‍കി 32 റണ്‍സെടുത്ത ഋതുരാജ് പുറത്തായി. പിന്നീട് ഡുപ്ലെസി റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം ചേര്‍ന്ന് സ്‌കോറിങ് വേഗതകൂട്ടി. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചായിരുന്നു ഡുപ്ലെസിയുടെ മുന്നേറ്റം. 12-ാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 100 കടന്നു. ഇതേ ഓവറില്‍ ഡുപ്ലെസി-ഉത്തപ്പ പാര്‍ട്ട്ണര്‍ഷിപ് 50 റണ്‍സിലധികമായി. 

വീണ്ടും സുനില്‍ നരെയ്ന്‍, ഇര ഉത്തപ്പ

13-ാം ഓവറില്‍ സുനില്‍ നരെയ്ന്‍ വീണ്ടും കൊല്‍ക്കത്തയുടെ രക്ഷയ്‌ക്കെത്തി. കൊല്‍ക്കത്ത ബോളര്‍മാരെ പ്രതിരോധത്തിലാക്കിയ റോബുന്‍ ഉത്തപ്പയായിരുന്നു ഇക്കുറി ഇര. 15 ബോളില്‍ നിന്ന് 31 റണ്‍സ് നേടി ഉത്തപ്പ എല്‍ബിഡബ്യൂ ആയി പുറത്തായി. മൂന്ന് സിക്‌സുകളാണ് താരം പറത്തിയത്. 

ധോനിപ്പട @ 192

മൊയിന്‍ അലിയാണ് പിന്നീട് ക്രീസിലെത്തിയത്. ഡുപ്ലെസി അലിയും ചേര്‍ന്ന് 17-ാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 150 കടത്തി. ശിവം മവി എറിഞ്ഞ അവസാന ഓവറില്‍ അവസാന പന്തില്‍ ഡുപ്ലെസി വെങ്കിടേഷിന് ക്യാച്ച് നല്‍കി ഔട്ടായി. ഒരുഘട്ടത്തില്‍ ചെന്നൈ സ്‌കോര്‍ 200 കടക്കുമെന്ന് കരുതിയെങ്കിലും ധോനിപ്പടയുടെ ബാറ്റിങ് 192ല്‍ അവസാനിച്ചു. ഇതോടെ 14-ാം സീസണ്‍ കിരീടം ചൂടാന്‍ കൊല്‍ക്കത്തയ്ക്ക് 193 റണ്‍സ് വേണം. 

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും ശിവം മവി ഒരു വിക്കറ്റും നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT