പുറത്തായി മടങ്ങുന്ന ഡ‍ല്‍ഹി ഓപ്പണര്‍ ഡേവിഡ‍് വാര്‍ണര്‍ പിടിഐ
Sports

'നാണംകെട്ട പ്രകടനം'- സ്വന്തം ടീമിന്‍റെ തോല്‍വിയില്‍ പോണ്ടിങ്

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോടു 106 റണ്‍സിന്‍റെ വന്‍ തോല്‍വിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേരിട്ടത്

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ വമ്പന്‍ തോല്‍വി നാണക്കേടുണ്ടാക്കുന്നതാണെന്നു തുറന്നു സമ്മതിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിങ്. മത്സരത്തിന്റെ ആദ്യ പകുതി ടീമിന്റെ കൈയില്‍ നിന്നു മഴുവനായി പോയ അവസ്ഥയിലായിരുന്നുവെന്നും പോണ്ടിങ് സമ്മതിക്കുന്നു.

'വിലയിരുത്തല്‍ അസാധ്യമാണ്. അക്ഷരാര്‍ഥത്തില്‍ ആദ്യ പകുതി നാണക്കേടായി മാറി. ഇത്രയധികം റണ്‍സാണ് ടീം വഴങ്ങിയത്. 17 വൈഡുകള്‍ എറിഞ്ഞു. രണ്ട് മണിക്കൂറിലധികമാണ് ടീം ആകെ പന്തെറിയാന്‍ എടുത്ത സമയം. നിശ്ചയിച്ച സമയം കഴിഞ്ഞും രണ്ട് ഓവറുകള്‍ ബാക്കിയുണ്ടായി. അതോടെ അവസാന ഓവറുകളില്‍ പന്തെറിയുമ്പോള്‍ സര്‍ക്കിളിനു പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രം നിര്‍ത്തേണ്ട സ്ഥിതിയും വന്നു.'

'ഈ മത്സരത്തില്‍ ഉള്‍ക്കൊള്ളാനാകാത്ത നിരവധി കാര്യങ്ങള്‍ ഉണ്ട്. മുന്നോട്ടു പോകണമെങ്കില്‍ ഉടന്‍ പരിഹരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഡ്രസിങ് റൂമില്‍ തുറന്ന ചര്‍ച്ചകള്‍ അനിവാര്യമാണ്. ഗ്രൂപ്പ് ഇരുന്നു സംസാരിക്കേണ്ട വിഷയങ്ങളുണ്ട്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്ത യുവ താരം അംകൃഷ് രഘുവംശിയുടെ ബാറ്റിങ് മികവിനെ പോണ്ടിങ് അഭിനന്ദിച്ചു. താരം നന്നായി കളിച്ചുവെന്നു പോണ്ടിങ് വ്യക്തമാക്കി.

'മൂന്നാം നമ്പറില്‍ രഘുവംശി നന്നായി ബാറ്റ് ചെയ്തു. പിന്നാലെ വന്ന റസ്സിനും (റസ്സല്‍) മറ്റുള്ളവര്‍ക്കും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാന്‍ അതു സഹായകമായി. നിര്‍ഭയം കളിക്കാനുള്ള വിക്കറ്റ് അവരുടെ കൈവശമുണ്ടായിരുന്നു. സ്വത സിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അത് ബാറ്റര്‍മാരെ സഹായിച്ചു. കളിയുടെ വിവിധ മേഖലകളില്‍ കെകെആര്‍ സര്‍വാധിപത്യം തന്നെ പുലര്‍ത്തി. ഞങ്ങള്‍ സ്വയം വിമര്‍ശനം നടത്തണം. അടുത്ത മത്സരത്തിനായി കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗങ്ങളും ഞങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്'- പോണ്ടിങ് തുറന്നു സമ്മതിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT