രവീന്ദ്ര ജഡേജ എക്സ്
Sports

ജഡേജ ഫോമിലെത്തി, ശിവം ദുബെയെ കൂട്ടുപിടിച്ച് ചെന്നൈയെ ഉയര്‍ത്തി; മുംബൈക്ക് ജയിക്കാന്‍ 177 റണ്‍സ്

രവീന്ദ്ര ജഡേജയ്ക്കും ശിവം ദുബെയ്ക്കും അര്‍ധ സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇഴഞ്ഞു നീങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ- ശിവം ദുബെ സഖ്യം കറക്ട് ട്രാക്കിലാക്കി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. മുംബൈ ഇന്ത്യന്‍സിനെതിരായ എവേ പോരില്‍ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തു.

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ ബാറ്റിങ് നിരയ്ക്ക് പവര്‍പ്ലേയിലടക്കം കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല.

പകരക്കാരനായി ചെന്നൈ ടീമില്‍ ഈയടുത്ത ദിവസം വിളിയെത്തിയ കൗമാര താരം ആയുഷ് മാത്രെ ഐപിഎല്ലില്‍ അരങ്ങേറി. അരങ്ങേറ്റം അവിസ്മരണീയമാക്കാനും താരത്തിനായി. മൂന്നാമനായി ക്രീസിലെത്തിയ താരം 15 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 32 റണ്‍സെടുത്തു.

പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച ജഡേജ- ദുബെ സഖ്യം കളിയുടെ കടിഞ്ഞാണേന്തിയാണ് ഈ നിലയ്ക്ക് ടീമിനെ എത്തിച്ചത്. 63 റണ്‍സിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി നില്‍ക്കെയാണ് ഇരുവരും ഒന്നിച്ചത്.

ഇതാദ്യമായി ജഡേജ ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്തി. താരം 35 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദുബെ 32 പന്തില്‍ 4 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സും അടിച്ചു. ധോനി തിളങ്ങിയില്ല. നായകന്‍ 4 റണ്‍സില്‍ മടങ്ങി.

മുംബൈക്കായി ജസ്പ്രിത് ബുംറ മികച്ച ബൗളിങ് പുറത്തെടുത്തു. താരം 4 ഓവറില്‍ 25 റണ്‍സിനു രണ്ട് വിക്കറ്റെടുത്തു. മിച്ചല്‍ സാന്റ്‌നറും തിളങ്ങി. താരം 3 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. അശ്വനി കുമാര്‍, ദീപക് ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT