IPL 2026 Fan Park 
Sports

സ്റ്റേഡിയത്തിലെ അതേ ആവേശം അറിയാം; 'ഐപിഎൽ ഫാൻ പാർക്ക്' പുതുപ്പള്ളിയിലും!

ബിസിസിഐ പുറത്തിറക്കിയ രണ്ടാം ഘട്ട ഫാൻ പാർക്കുകളുടെ പട്ടികയിലാണ് പുതുപ്പള്ളിയും ഇടം പിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎൽ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബിസിസിഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഇത്തവണ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും പട്ടികയിൽ ഇടം പിടിച്ചു. ഏപ്രിൽ 18, 19 തീയതികളിൽ പുതുപ്പള്ളിയിലെ ആരാധകർക്ക് സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ അവസരമൊരുങ്ങി.

പുതുപ്പള്ളിയെക്കൂടാതെ ആന്ധ്രാപ്രദേശിലെ മംഗളഗിരി, ഹിമാചൽ പ്രദേശിലെ ചമ്പ, മാണ്ഡി, അസമിലെ ഗോലാഘട്ട്, സിൽച്ചാർ, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളും ഇതാദ്യമായാണ് ഫാൻ പാർക്കുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയത്തിനുള്ളിലെ അതേ ആവേശം ആരാധകരിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്.

കൂറ്റൻ സ്ക്രീനുകളിലെ തത്സമയ സംപ്രേക്ഷണത്തിന് പുറമെ സംഗീതം, വിനോദ പരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, കുട്ടികൾക്കായുള്ള പ്രത്യേക പ്ലേ സോണുകൾ എന്നിവയും ഫാൻ പാർക്കുകളിൽ സജ്ജീകരിക്കും. കൂടാതെ വിർച്വൽ ബാറ്റിങ് സോണുകൾ, ബൗളിങ് നെറ്റുകൾ, ഗെയിം ഷോകൾ തുടങ്ങി വിപുലമായ സൗകര്യങ്ങൾ ഓരോ വേദികളിലും ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.

IPL 2026 Fan Park in Puthuppally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവര്‍ തെന്നിമാറി; ബസിനടിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ഗള്‍ഫിലെ എസ്എസ്എല്‍സി പരീക്ഷ വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാന്‍ തീരുമാനം

​ഗുവാഹത്തിയിൽ മഴ; ഐപിഎല്ലിലെ 'റോയൽ' പോര് വൈകുന്നു

റെക്കോര്‍ഡിട്ട് സ്ത്രീ വോട്ടര്‍മാര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 81.19% പേര്‍

SCROLL FOR NEXT