IPL 2026 x
Sports

ജിതേഷ് 37 പന്തില്‍ 81, രജത് പടിദാര്‍ 25 പന്തില്‍ 74; ഇറങ്ങിയവരെല്ലാം അടിയോടടി! ആര്‍സിബി ഒരുങ്ങിത്തന്നെ (വിഡിയോ)

കോഹ്‌ലി 12 പന്തില്‍ 29 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്‍ പോരാട്ടത്തിനുള്ള തയ്യാറടുപ്പിലാണ് ടീമുകള്‍. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. പരിശീലനത്തിന്റെ ഭാഗമായുള്ള സന്നാഹ പോരാട്ടത്തില്‍ മിന്നും സ്‌കോറുകളടിച്ച് ആര്‍സിബി ബാറ്റിങ് നിര.

പുതിയതായി ടീമിലെത്തിയ വെങ്കടേഷ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമും (ടീം വെങ്കി), ക്രുണാല്‍ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമും (ടീം ക്രുണാല്‍) തമ്മിലാണ് പരിശീലന മത്സരം അരങ്ങേറിയത്. വെങ്കി ടീമിനായി ജിതേഷ് ശര്‍മയാണ് ടോപ് സ്‌കോററായത്. താരം വെറും 37 പന്തില്‍ അടിച്ചത് 81 റണ്‍സ്.

വെങ്കി ടീമിലാണ് സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളിച്ചത്. താരം 12 പന്തില്‍ 29 റണ്‍സടിച്ചു. ഇരുവര്‍ക്കും പുറമെ ടിം ഡേവിഡ് 14 പന്തില്‍ 36 റണ്‍സ്, വെങ്കടേഷ് അയ്യര്‍ 16 പന്തില്‍ 36 എന്നിവരും തിളങ്ങി. ഇവരുടെ ബലത്തില്‍ വെങ്കി ടീം 234 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ടീം ക്രുണാലിനു മുന്നില്‍ വച്ചത്.

അവരുടെ മറുപടിയും അതിവേഗം തന്നെ ആയിരുന്നു. പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 33 പന്തില്‍ 63 റണ്‍സടിച്ചു. ക്രുണാല്‍ പാണ്ഡ്യ 33 പന്തില്‍ 58 റണ്‍സടിച്ചു. ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറാണ് ക്രുണാല്‍ ടീമിന്റെ ടോപ് സ്‌കോററായി. താരം 25 പന്തില്‍ 74 റണ്‍സടിച്ചു. ടീം മത്സരം ചെയ്‌സ് ചെയ്ത് സ്വന്തമാക്കുകയും ചെയ്തു. ഇവരുടെ കരുത്തില്‍ ക്രുണാല്‍ ടീം 235 അടിച്ചാണ് വിജയം സ്വന്തമാക്കിയത്.

Jitesh Sharma, Royal Challengers Bengaluru: With the start of the IPL 2026 just days away, preparations are in full swing for all the teams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

'ഫാത്തിമ തഹ്‌ലിയാ, അന്യപുരുഷന്റെ കൈയില്‍ തൊട്ടുള്ള ഈ നില്‍പ്പ് ദീനില്‍ പറഞ്ഞതാണോ?'; ഷാഫിയുമൊത്തുള്ള ചിത്രം വൈറല്‍; ചര്‍ച്ച

പലതവണ അലാറം സ്‌നൂസ് ബട്ടൺ അമർത്താറുണ്ടോ? വേഗം ഉണരാൻ ഈ ടിപ്സ് ഓർക്കാം

'വത്തിക്കാനിൽ വേറെ മതത്തിലുള്ളയാൾക്ക് സെനറ്ററാകാൻ കഴിയുമോ?, മക്കയിൽ ഹിന്ദു ജനപ്രതിനിധിയാകുമോ?'

'ക്യാന്‍സര്‍ വരാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതി'; ആ മറുപടിയില്‍ അവന്‍ ഔട്ട്! പിന്നെ കണ്ടിട്ടില്ലെന്ന് മണിയന്‍പിള്ള രാജു

SCROLL FOR NEXT