ഐപിഎല്‍ 
Sports

ഐപിഎല്ലിന് നാളെ തുടക്കം, ഇത്തവണ ഉദ്ഘാടന ചടങ്ങുകളില്ല, കാരണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ആവേശം കൊടികയറാന്‍ ഇനി ഒരു ദിവസം മാത്രം. നാളെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും മുഖാമുഖം വരുന്നതോടെ ക്രിക്കറ്റിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്.

ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഐപിഎല്ലിന്റെ മുഖമുദ്രയാണെങ്കിലും, ഈ വര്‍ഷം ആ പതിവുണ്ടാകില്ല. പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് 2019 ല്‍ ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് മുമ്പ് നിര്‍ത്തിവച്ചിരുന്നു, പിന്നീടുള്ള സീസണുകള്‍ കോവിഡ് മഹാമാരിയും പ്രതിസന്ധിയിലാക്കി.

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ തുടങ്ങിയ ഐപിഎല്‍ സീസണ്‍ ഷാരൂഖ് ഖാന്‍, ശ്രേയ ഘോഷാല്‍, ദിഷ പടാനി, കരണ്‍ ഔജ്ല തുടങ്ങിയ താരങ്ങളുടെ പ്രകടനങ്ങളോടെയാണ് തുടങ്ങിയത്. എന്നാല്‍ ഇത്തവണ ബിസിസിഐ ഐപിഎല്‍ന്റെ ഉദ്ഘാടന ചടങ്ങ് റദ്ദാക്കിയിരിക്കുകയാണ്. പ്രൗഢ ഗംഭീരമായ ഒരു ഉദ്ഘാടന പരിപാടി ഉണ്ടാകില്ല, പക്ഷേ ബിസിസിഐ പകരം ഒരു സമാപന ചടങ്ങ് ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്തുകൊണ്ടാണ് ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് റദ്ദാക്കിയത് ?

കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂവിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലുംതിരക്കിലുംപെട്ട് മരിച്ചവരോടുള്ള ആദരത്തിന്റെ ഭാഗമായാണ് ഉദ്ഘാടനത്തിലെ ആഘോഷം ഇത്തവണ ഒഴിവാക്കിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന ചടങ്ങില്ലാതെ ആരംഭിക്കുന്നത് ഇതാദ്യമല്ല. 18 വര്‍ഷത്തെ ചരിത്രത്തില്‍, സുരക്ഷാ ആശങ്കകള്‍, ദേശീയ ദുരന്തങ്ങള്‍, കോവിഡ്-19 പാന്‍ഡെമിക് എന്നിവ കാരണം മുമ്പ് നാല് തവണ ഐപിഎല്‍ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവതരം; എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

മതാചാരത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതി അല്ല; ശബരിമല കേസില്‍ നിലപാട് കടുപ്പിക്കാന്‍ കേന്ദ്രം

'എന്താണ് സംഭവിക്കുന്നതെന്ന് കണ്ണാടിയിൽ നോക്കി ചോദിക്കും; പരാജയപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്'

സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അധ്യാപകരാകാം, ഹിമാചൽപ്രദേശ് സർവകലാശാലയിൽ 25 ഒഴിവുകൾ; ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ആദിത്യയെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അവൻ എല്ലാം സ്വയം പഠിച്ചതാണ്, എന്നേക്കാൾ നന്നായി ചെയ്തു'; പ്രിയദർശൻ

SCROLL FOR NEXT