Vaibhav Sooryavanshi x
Sports

'15കാരന്‍' നേടി '15 പന്തില്‍' ഫിഫ്റ്റി! ചെന്നൈ ബൗളിങിനെ തല്ലി ഒതുക്കി വൈഭവ് സൂര്യവംശി

5 സിക്‌സും 4 ഫോറും സഹിതം 17 പന്തില്‍ 52 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ 128 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്‍ റോയല്‍സിനു മിന്നും തുടക്കം നല്‍കി 15കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. വെറും 15 പന്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയാണ് രാജസ്ഥാന് തീപ്പൊരി തുടക്കം നല്‍കിയത്.

15 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം വൈഭവ് 50ല്‍ എത്തി. 17 പന്തില്‍ 52 റണ്‍സുമായി താരം പുറത്താകുകയും ചെയ്തു.

ഐപിഎല്ലില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും താരമെത്തി. 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ താരം തന്നെയായ യശസ്വി ജയ്‌സ്വാളാണ് പട്ടികയില്‍ ഒന്നാമന്‍. കെഎല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ 14 പന്തിലും 50ല്‍ എത്തി. സുനില്‍ നരെയ്ന്‍, യുസുഫ് പഠാന്‍, നിക്കോളാസ് പൂരാന്‍ എന്നിവരും വൈഭവ് മുന്‍പ് 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ചെന്നൈക്ക് വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 74 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈയ്ക്ക് 7 വിക്കറ്റുകള്‍ നഷ്ടമായി. 82ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും അവര്‍ക്ക് പോയി. 94ല്‍ ഒന്‍പതാം വിക്കറ്റും നിലംപൊത്തി. ജാമി ഓവര്‍ടന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തിലാണ് 127ല്‍ എത്തിയത്.

IPL 2026: Vaibhav Sooryavanshi departed for 52 off 17 balls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

ഇന്ത്യയിൽ ആദ്യമായി 'ജിഹാദി മരുന്ന്' പിടികൂടി; 182 കോടിയുടെ കാപ്റ്റഗൺ വേട്ടയുമായി എൻസിബി

സ്ത്രീകൾക്ക് ഫ്രീ ബസ് യാത്ര നൽകുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങൾ

ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച 'ഇഡ്ഡലി നടി'; ഖുശ്ബുവിനെ ഉന്നം വച്ച് രവി മോഹന്‍; മറുപടി നല്‍കി നടി

ഷവോമി 17ടി സീരീസ് മെയ് 28ന് ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT