ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ട്/ ട്വിറ്റര്‍ 
Sports

ചെന്നൈയെ വരിഞ്ഞുമുറുക്കി, ഗുജറാത്തിന് ജയിക്കാന്‍ വേണം 173 റണ്‍സ്

ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങിന് അയക്കുകയായിരുന്നു. 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്‍ ആദ്യക്വാളിഫയറില്‍ ചെന്നൈക്കെതിരെ ഗുജറത്തിന് 173 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ധോനിപ്പട 172 റണ്‍സ് എടുത്തത്. ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങിന് അയക്കുകയായിരുന്നു. 

അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട ഗെയ്ക്വാദ് ഏഴു ഫോറും ഒരു സിക്‌സും സഹിതം അടിച്ചുകൂട്ടിയത് 60 റണ്‍സ്. ഗുജറാത്തിനെതിരായ മത്സരങ്ങളില്‍ മികച്ച ഫോം പുറത്തെടുക്കാറുള്ള ഗെയ്ക്വാദ് അവര്‍ക്കെതിരെ നേടുന്ന നാലാം അര്‍ധസെഞ്ചറി കൂടിയാണിത്. ഡിവോണ്‍ കോണ്‍വേ 34 പന്തില്‍ നാലു ഫോറുകളോടെ 40 റണ്‍സെടുത്ത് പുറത്തായി. അജിന്‍ക്യ രഹാനെ (10 പന്തില്‍ ഒരു സിക്‌സ് സഹിതം 17), അമ്പാട്ടി റായുഡു (ഒന്‍പതു പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ജഡേജ 16 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 22 റണ്‍സുമായി അവസാന പന്തില്‍ പുറത്തായി.

അതേസമയം, ശിവം ദുബെ (ഒന്ന്), മഹേന്ദ്ര സിങ് ധോനി (ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. മോയിന്‍ അലി നാലു പന്തില്‍ ഒരു സിക്‌സ് സഹിതം ഒന്‍പതു റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് സഖ്യം 63 പന്തില്‍ കൂട്ടിച്ചേര്‍ത്ത 87 റണ്‍സാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്. 

തകര്‍ത്തടിച്ച ഗെയ്ക്വാദിന്റെയും, പതിവു താളം കണ്ടെത്താനായില്ലെങ്കിലും 16ാം ഓവര്‍ വരെ ക്രീസില്‍നിന്ന സഹ ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേയുടെയും മികവിലാണ്, ഇന്നിങ്‌സിന്റെ ആദ്യ പകുതി ചെന്നൈ കയ്യടക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ ചെന്നൈയ്ക്കായി ഒന്‍പതാം അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത് മികവുകാട്ടിയ ഗെയ്ക്വാദ്  കോണ്‍വേ സഖ്യത്തിന്റെ മികവില്‍, 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 85 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. ഈ സീസണില്‍ പവര്‍പ്ലേയില്‍ ചെന്നൈ നഷ്ടമാക്കിയത് വെറും ഒന്‍പതു വിക്കറ്റുകള്‍ മാത്രമാണ്. സീസണിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിത്.

11ാം ഓവറില്‍ അപകടകാരിയായ ഗെയ്ക്വാദിനെ പുറത്താക്കി മോഹിത് ശര്‍മ തുറന്നുകൊടുത്ത വഴിയിലൂടെ, മറ്റു ഗുജറാത്ത് ബോളര്‍മാര്‍ ചെന്നൈയെ വരിഞ്ഞുമുറുക്കുകയായിരുന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയും മോഹിത് ശര്‍മ നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നൂര്‍ അഹമ്മദ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും റാഷിദ് ഖാന്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങിയും ദര്‍ശന്‍ നാല്‍കണ്ഡെ നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്‌സ് തട്ടിപ്പറിച്ച കേസില്‍ തടവുശിക്ഷ

'ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; അവിടെ അവാർഡ് ഫയല്‍സിനും പൈല്‍സിനും'; പ്രകാശ് രാജ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി: ഛത്തീസ്ഗഡ് ഹൈക്കോടതി

SCROLL FOR NEXT