ചെന്നൈയില്‍ റിഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

പന്തിന്റെ ആക്രമണമേറ്റ സമയം ഇനിയും ക്രിക്കറ്റില്‍ തുടരണമോ എന്ന് ചിന്തിച്ചു: ജാക്ക് ലീച്ച്‌

ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പന്തിന്റെ ആക്രമണത്തിലൂടെ തന്റെ ആദ്യ എട്ട് ഓവറില്‍ 77 റണ്‍സ് ആണ് ലീച്ച് വഴങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ പ്രഹരം ഏറ്റുവാങ്ങിയതിന് പിന്നാലെ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതായി ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ച്. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പന്തിന്റെ ആക്രമണത്തിലൂടെ തന്റെ ആദ്യ എട്ട് ഓവറില്‍ 77 റണ്‍സ് ആണ് ലീച്ച് വഴങ്ങിയത്. 

ഇന്ത്യയിലേക്കുള്ള എന്റെ ആദ്യ വരവായിരുന്നു അത്. അവിടെ ഭയാനകമായൊരു തുടക്കമാണ് എനിക്ക് ലഭിച്ചത്. സൂര്യന് കീഴിലെ എല്ലാ വികാരങ്ങളിലൂടേയും കടന്നു പോയാണ് ആ ടെസ്റ്റ് ജയം നേടിയെടുത്തത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ക്രിക്കറ്റിനെ ഇത്രമാത്രം ഇഷ്ടപ്പെടുന്നതും, ലീച്ച് പറയുന്നു. 

എട്ട് ഓവറില്‍ 77 റണ്‍സ് വഴങ്ങിയപ്പോള്‍, ഇനിയും ക്രിക്കറ്റ് കളിക്കണമോ എന്ന് ഞാന്‍ ആലോചിച്ചു. എന്നാല്‍ തിരികെ വന്ന് ടീമിന്റെ ജയത്തില്‍ സംഭാവന നല്‍കാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനമുണ്ട്. ചെന്നൈ ടെസ്റ്റിന്റെ നാലാം ദിനം രോഹിത്തിനെ പുറത്താക്കിയ തന്റെ ഡെലിവറിയാവും വരും മത്സരങ്ങളില്‍ വിലയിരുത്താന്‍ എടുക്കുക എന്നും ലീച്ച് പറയുന്നു. 

ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍ ഇനിയുള്ള മൂന്ന് ടെസ്റ്റുകളും കളിക്കില്ല. ഇംഗ്ലണ്ടിലേക്ക് ബട്ട്‌ലര്‍ മടങ്ങിയതായി ലീച്ച് പറയുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ഔട്ടായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT