ഫോട്ടോ: എഎഫ്പി 
Sports

പ്രതിരോധത്തിലെ നിര്‍ണായക സാന്നിധ്യം; ജോര്‍ദി ആല്‍ബ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു

സ്‌പെയിനിനൊപ്പം യൂറോ കപ്പ്, നാഷ്ന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് ആല്‍ബ. 2011 ഒക്ടോബര്‍ 11നു 22ാം വയസിലാണ് താരം സ്‌പെയിനിനായി അരങ്ങേറിയത്. 34ാം വയസില്‍ ടീമിന്റെ പടിയിറങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് സ്‌പെയിന്‍ പ്രതിരോധ താരം ജോര്‍ദി ആല്‍ബ. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ താരത്തിന്റെ വിരമിക്കല്‍ തീരുമാനം സ്ഥിരീകരിച്ചു. ജോര്‍ദി ആല്‍ബ അദ്ദേഹത്തിന്റെ മഹത്തായ അന്താരാഷ്ട്ര കരിയറിനു വിരമാമിട്ടതായും അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനകള്‍ക്ക് നന്ദി പറയുന്നതായും ഫെഡറേഷന്‍ വ്യക്തമാക്കി. 

സ്‌പെയിനിനൊപ്പം യൂറോ കപ്പ്, നാഷ്ന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് ആല്‍ബ. 2011 ഒക്ടോബര്‍ 11നു 22ാം വയസിലാണ് താരം സ്‌പെയിനിനായി അരങ്ങേറിയത്. 34ാം വയസില്‍ ടീമിന്റെ പടിയിറങ്ങുന്നു. 

12 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമം കുറിക്കുന്നത്. രാജ്യത്തിനായി 92 മത്സരങ്ങള്‍ കളിച്ചു. ഒന്‍പത് ഗോളുകളും നേടി. സ്‌പെയിനിനൊപ്പം മൂന്ന് ലോകകപ്പ്, മൂന്ന് യൂറോകപ്പ്, ലണ്ടന്‍ ഒളിംപിക്‌സ്, കോണ്‍ഫെഡറേഷന്‍ കപ്പ് പോരാട്ടങ്ങളില്‍ താരം കളിച്ചു. 

2012ല്‍ യൂറോ കപ്പ് നേടിയ പോരില്‍ ഫൈനലില്‍ ഇറ്റലിയെ തകര്‍ത്തു ഗോള്‍ നേടിയവരില്‍ ഒരാള്‍ ആല്‍ബയാണ്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയായിരുന്നു. 

ക്ലബ് തലത്തില്‍ ബാഴ്‌സലോണ താരമായിരുന്നു ആല്‍ബ. ഈ സീസണില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമാണ്. മുന്‍ ബാഴ്‌സ ടീം അംഗമായ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്കൊപ്പം വീണ്ടും ഒന്നിച്ചിരിക്കുകയാണ് താരം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

SCROLL FOR NEXT