നിരാശയിൽ റൊണാൾഡോ/ ചിത്രം: ട്വിറ്റർ 
Sports

വീണ്ടും എവേ ​ഗോളുകൾ ചതിച്ചു, യുവൻറസ് ക്വാർട്ടർ കാണാതെ പുറത്ത്; വീഴ്ത്തിയത് റൊണാൾഡോയുടെ നാട്ടുകാർ  

രണ്ടാംപാദ പ്രീക്വാർട്ടറിൽ ജയം സ്വന്തമാക്കിയെങ്കിലും യുവന്റസ് ക്വാർട്ടർ കാണാതെ പുറത്തായി

സമകാലിക മലയാളം ഡെസ്ക്

ടൂറിൻ: യുവേഫ ചാംപ്യൻസ് ലീ​ഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ ജയം സ്വന്തമാക്കിയെങ്കിലും യുവന്റസ് ക്വാർട്ടർ കാണാതെ പുറത്തായി. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ പോർച്ചുഗലിൽനിന്നുള്ള എഫ്‍സി പോർട്ടോയോട് 3-2നാണ് യുവന്റസ് ജയിച്ചുക്കയറിയത്. എന്നാൽ ആദ്യ പാദത്തിൽ നേടിയ നേരിയ ജയവും എവേ ഗോളുകളുടെ ആനുകൂല്യവും എഫ്‍സി പോർട്ടോയെ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും യുവെന്റസിന്റെയും തിരിച്ചുവരവു മോഹങ്ങളാണ് ഇതോടെ അസ്തമിച്ചത്. 

ആദ്യ പാദത്തിൽ പോർട്ടോ 2–1ന് ജയിച്ച സാഹചര്യത്തിൽ ഇരുപാദങ്ങളിലുമായി സ്കോർ 4–4 എന്ന നിലയിൽ സമനിലയിലായി. ഇതോടെ, യുവെയുടെ തട്ടകത്തിൽ നേടിയ ഇരട്ടഗോളുകളുടെ കരുത്തിൽ പോർട്ടോ ക്വാർട്ടറിലെത്തി. 

മത്സരത്തിന്റെ കൂടുതൽ സമയവും പോർട്ടോ പത്ത് പേരുമായിട്ടാണ് കളിച്ചത്. ആദ്യപാദത്തിൽ ടീമിനായി ഗോൾ നേടിയ മെഹ്ദി ടരേമി 54–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായിരുന്നു. ഫെഡറിക്കോ ചിയെസയുടെ ഇരട്ടഗോളും (49, 63), എക്സ്ട്രാ ടൈമിൽ അഡ്രിയാൻ റാബിയോട്ട് (117) നേടിയ ഗോളുമാണ് യുവെയ്ക്ക് രണ്ടാം പാദത്തിൽ ജയം സമ്മാനിച്ചത്. എഫ്‍സി പോർട്ടോയ്ക്ക് ക്വാർട്ടർ ബർത്ത് സമ്മാനിച്ച ഇരട്ടഗോളുകൾ സെർജിയോ ഒലിവേരയുടെ (19– പെനൽറ്റി, 115) വകയാണ്. 

തുടർച്ചയായ രണ്ടാം സീസണിലാണ് യുവെന്റസ് എവേ ഗോളുകളുടെ പേരിൽ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പുറത്താകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT