ലസ്കോവിച് ട്വിറ്റര്‍
Sports

മാർക്കോ ലസ്കോവിചും ബ്ലാസ്റ്റേഴ്സ് പടി ഇറങ്ങി; അസിസ്റ്റന്റ് കോച്ചും പോയി

ഡയമന്‍റക്കോസ്, ലാറ ശര്‍മ, കരണ്‍ജീത് സിങ്, ഡൈസുകെ സകായ് എന്നിവരും അടുത്ത സീസണില്‍ ടീമിലുണ്ടാകില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു താരങ്ങൾ കൊഴിഞ്ഞു പോകുന്നത് തുടരുന്നു. ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച് ടീം വിട്ടു. അടുത്ത സീസണിൽ താരം ടീമിലുണ്ടാകില്ല. ഈ സീസണിൽ ടീമിന്റെ പ്രതിരോധ നിരയ്ക്ക് കരുത്തു പകർന്ന താരമാണ് ലസ്കോ.

2021ലാണ് ലസ്കോവിച് ബ്ലാസ്റ്റേഴ്സിലെത്തിയത്. പ്രതിരോധത്തില്‍ ടീമിന്‍റെ വിശ്വസ്തനായിരുന്നു 33കാരന്‍. താരം ഇനി ഐഎസ്എല്‍ കളിക്കുമോ എന്നത് വ്യക്തമല്ല.

നേരത്തെ ദിമിത്രി ഡയമന്റക്കോസ് ടീം വിട്ടത് ആരാധകരെ നിരാശയിലാക്കിയിരുന്നു. പിന്നാലെയാണ് മറ്റൊരു മികച്ച താരം കൂടി ടീമിന്റെ പടിയിറങ്ങിയത്. ​ഇരുവരേയും കൂടാതെ ​ഗോൾ കീപ്പർമാരായ കരൺജീത് സീങ്, ലാറ ശർമ എന്നിവരും ടീം വിട്ടു. ജപ്പാൻ താരം ഡൈസുകെ സകായും ടീമിൽ നിന്നു ഒഴിവായിട്ടുണ്ട്. ക്ലബ് വിടുന്ന ലാറ ശർമ ലോൺ അടിസ്ഥാനത്തിൽ ടീമിൽ കളിക്കാനെത്തിയ താരമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരങ്ങൾക്കൊപ്പം ടീമിന്റെ സഹ പരിശീലക സ്ഥാനത്തുണ്ടായിരുന്ന ഫ്രാങ്ക് ഡൗവെന്നും ടീം വിട്ടു. രണ്ട് വർഷമായി ടീമിന്റെ ഭാ​ഗമായിരുന്നു ഡൗവെൻ.

പരിശീലകൻ ഇവാൻ വുകോമനോവിചിന്റെ പകരക്കാരനായി സ്വീഡൻ പരിശീലകൻ മികേൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് സമീപ ദിവസമാണ് പ്രഖ്യാപിച്ചത്. വരുന്ന സീസണിൽ മുഖം മിനുക്കിയാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കവും ക്ലബ് തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT