സൂപ്പര്‍കപ്പില്‍ മോഹന്‍ ബഗാന്‍- കേരളബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ നിന്ന്  
Sports

സൂപ്പര്‍കപ്പിലും കേരള ബ്ലാസ്റ്റേഴ്സിന് നിരാശ; മോഹന്‍ ബഗാനോട് തോല്‍വി

മത്സരത്തിന്റെ 23ാം മിനിറ്റില്‍ ബഗാന്‍ ലീഡ് നേടി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഐഎസ്എല്ലിന് പിന്നാലെ സൂപ്പര്‍കപ്പിലും കേരള ബ്ലാസ്റ്റേഴ്സിന് നിരാശ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മോഹന്‍ ബഗാനോട് ബ്ലാസ്‌റ്റേഴസ് തോല്‍വി വഴങ്ങി. സഹല്‍ അബ്ദുള്‍ സമദും സുഹൈല്‍ അഹമ്മദ് ബട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. മികച്ച കളി ബ്ലാസ്‌റ്റേഴ്‌സിനായി ഇഞ്ചുറി ടൈമില്‍ ശ്രീകുട്ടനാണ് ഒരു ഗോള്‍ മടക്കിയത്.

മത്സരത്തിന്റെ 23ാം മിനിറ്റില്‍ ബഗാന്‍ ലീഡ് നേടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഭേദിച്ച് സഹല്‍ പന്ത് വലയിലാക്കി. വലതുവിങ്ങില്‍ നിന്ന് പന്തുമായി കുതിച്ച മലയാളി താരം സലാഹുദ്ദീന്‍ ബോക്സിലേക്ക് നല്‍കിയ ക്രോസ് കൃത്യമായി സഹല്‍ ചിപ്പ്ചെയ്ത് വലയിലെത്തിച്ചു. ഗോള്‍മടക്കാനായുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ആദ്യ പകുതി ബഗാന്‍ ഒരു ഗോള്‍ ലീഡിലായി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് വലയില്‍ രണ്ടാമതും പന്തെത്തിച്ച് മോഹന്‍ബഗാന്‍ മത്സരം വരുതിയിലാക്കി. 51ാം മിനിറ്റില്‍ ഇടതുവിങിലൂടെ മുന്നേറി മലയാളി താരം ആഷിക് കുരുണിയന്‍ ബോക്സിലേക്ക് നല്‍കിയ പന്ത് സുഹൈല്‍ ഭട്ട് അനായാസം വലയിലേക്ക് തിരിച്ചുവിട്ടു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ അദ്നാന്‍ ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചിരുന്നു. സച്ചിന്‍ സുരേഷിന്റെ കൃത്യമായ ഇടപെടലാണ് രണ്ടാം ഗോള്‍ വഴങ്ങുന്നതില്‍നിന്ന് രക്ഷിച്ചത്. അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് തകര്‍ത്തുകളിച്ചെങ്കിലും സമനിലയിലെത്തിക്കാന്‍ പോലും കഴിഞ്ഞില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT