adrian luna x
Sports

അഡ്രിയാൻ ലൂണ പടിയിറങ്ങി! ലോണിൽ വിദേശ ലീ​ഗിലേക്ക്; ബ്ലാസ്റ്റേഴ്സിന് കനത്ത അടി

ഒരു വർഷ കരാറിലാണ് താരം ടീം വിട്ടത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എൽ പോരാട്ടങ്ങൾ വീണ്ടും തുടങ്ങാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സിനു വൻ തിരിച്ചടി. ബ്ലാസ്റ്റേഴ്സ് നായകനും നെടുംതൂണുമായ അഡ്രിയാൻ ലൂണ ടീം വിട്ടു. ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമത്തിലെ ഔദ്യോ​ഗിക പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. താരം വായ്പ അടിസ്ഥാനത്തിൽ വിദേശ ക്ലബിലേക്കു ചേക്കേറി.

ഏത് ടീമിലേക്കാണ് താരം പോയത് എന്നത് സംബന്ധിച്ചു ബ്ലാസ്റ്റേഴ്സ് വ്യക്തത വന്നിട്ടില്ല. ലൂണയെ വായ്പാടിസ്ഥാനത്തിൽ കൈമാറിയെന്നു ടീം വ്യക്തമാക്കി. ഒരു വർഷത്തെ കരാറിലാണ് താരം ക്ലബ് മാറിയത്. യുറു​ഗ്വെ താരമായ ലൂണ ഇന്തോനേഷ്യൻ ക്ലബിലേക്കാണ് പോയതെന്നു സൂചനകളുണ്ട്. നിലവിൽ ലൂണയ്ക്കു ബ്ലാസ്റ്റേഴ്സുമായി 2027 മെയ് 31 വരെ കരാർ നിലവിലുണ്ട്.

2021-22 സീസണിലാണ് ലൂണ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ആദ്യ മൂന്ന് സീസണുകളിലേയും മികവ് കഴിഞ്ഞ സീസണിൽ താരത്തിനു പുറത്തെടുക്കാനായില്ല. കഴിഞ്ഞ സീസണിൽ താരം 6 അസിസ്റ്റുകൾ നൽകിയെങ്കിലും ഒരു ​ഗോൾ പോലും നേടിയില്ല.

ആദ്യ സീസണിൽ മിന്നും ഫോമിലാണ് താരം കളിച്ചത്. 6 ​ഗോളടിച്ചു തിളങ്ങിയ താരം ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായിരുന്നു. വുകുമനോവിചിന്റെ പരിശീലന കാലയളവിൽ നിർണായക സ്ഥാനത്തായിരുന്നു ലൂണ. താരത്തിന്റെ പടിയിറക്കം ബ്ലാസ്റ്റേഴ്സ് ആരാധകരേയും നിരാശപ്പെടുത്തുന്നതാണ്.

Kerala Blasters confirmed that that the loan deal was a mutually agreed arrangement between adrian luna and the club.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

മുറിയില്‍ കയറി വാതിലടച്ചു; വിളിച്ചിട്ടും തുറന്നില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

SCROLL FOR NEXT