രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും ബാറ്റിങിനിടെ എക്സ്
Sports

രോഹന്‍ കുന്നുമ്മലിന്റെ കിടിലന്‍ സെഞ്ച്വറി; ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് സെമിയില്‍

കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റിനു 4 വിക്കറ്റ് ജയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സെമിയുറപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തിയാണ് ടീം അവസാന നാലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. കാലിക്കറ്റ് 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്താണ് കാലിക്കറ്റ് വിജയിച്ചത്. 4 വിക്കറ്റിനാണ് ജയം.

കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം സെഞ്ച്വറി സ്വന്തം പേരിലെഴുതി ചേര്‍ത്ത് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിനെ മുന്നില്‍ നിന്നു നയിച്ചു.

58 പന്തുകള്‍ നേരിട്ട് 6 സിക്‌സും 9 ഫോറുകള്‍ സഹിതം താരം 103 റണ്‍സടിച്ചു. സല്‍മാന്‍ നിസാറാണ് തിളങ്ങിയ മറ്റൊരു താരം. 30 പന്തില്‍ താരം 34 റണ്‍സെടുത്തു. ഒമര്‍ അബുബക്കര്‍ 14 പന്തില്‍ 19 റണ്‍സും സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ട്രിവാന്‍ഡ്രത്തിനായി വിനോദ് കുമാര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ കാലിക്കറ്റിന്റെ വിജയം തടയാന്‍ താരത്തിനുമായില്ല.

ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രത്തിനായി ഗോവിന്ദ് പൈ 54 പന്തില്‍ 79 റണ്‍സെടുത്തു. 9 ഫോറും 2 സിക്‌സും സഹിതമായിരുന്നു ബാറ്റിങ്. റിയ ബഷീറും അര്‍ധ സെഞ്ച്വറി നേടി. താരം 47 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സ് വാരി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

SCROLL FOR NEXT