Kerala Renji Team എക്സ്/ BCCI
Sports

മഹാരാഷ്ട്രയെ വിറപ്പിച്ച് നിധീഷും ബേസിലും, 18 റണ്‍സിനിടെ 5 വിക്കറ്റുകള്‍ പിഴുതു; കേരളത്തിന് മികച്ച തുടക്കം

പൃഥ്വി ഷാ ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ നാലു മുന്‍നിര ബാറ്റര്‍മാരാണ് റണ്‍സെടുക്കുന്നതിന് മുമ്പേ പവലിയനില്‍ തിരിച്ചെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ഈ സീസണിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. 18 റണ്‍സെടുക്കുന്നതിനിടെ, മഹാരാഷ്ട്രയുടെ അഞ്ചു മുന്‍നിര വിക്കറ്റുകളാണ് കേരള ബൗളര്‍മാര്‍ പിഴുതത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മഹാരാഷ്ട്രയുടെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ്.

മൂന്നു വിക്കറ്റെടുത്ത എം ഡി നീധീഷാണ് തുടക്കത്തിലേ മഹാരാഷ്ട്രയെ തകര്‍ത്തത്. പൃഥ്വി ഷാ ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ നാലു മുന്‍നിര ബാറ്റര്‍മാരാണ് റണ്‍സെടുക്കുന്നതിന് മുമ്പേ പവലിയനില്‍ തിരിച്ചെത്തിയത്. പിന്നീട് ഒത്തുചേര്‍ന്ന ഋതുരാജ് ഗെയ്ക് വാദ്- ജലജ് സക്‌സേന സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്നും ചെറുത്തു നിന്നത്.

കഴിഞ്ഞ ഏതാനും സീസണുകളില്‍ കേരളത്തിനായി കളിച്ച ജലജ് സക്‌സേന ഇത്തവണ മഹാരാഷ്ട്രയ്ക്കായാണ് പാഡണിയുന്നത്. കേരളത്തിനു വേണ്ടി നിധീഷ് മൂന്നും എന്‍. ബേസില്‍ രണ്ടു വിക്കറ്റുമെടുത്തു. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസൺ കേരള ടീമിലുണ്ട്.

Kerala got off to a good start against Maharashtra in the first match of this season in the Ranji Trophy tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

നടിക്ക് പൂര്‍ണ നീതി ലഭിച്ചില്ല, വിധിക്കെതിരെ അപ്പീല്‍ നല്‍കും: സര്‍ക്കാര്‍

ദിലീപ് മാത്രം എങ്ങനെ ശത്രുവാകും?, നടന്നത് ഗൂഢാലോചന, സീനിയര്‍ ഉദ്യോഗസ്ഥയക്കും പങ്ക്: ബി രാമന്‍ പിള്ള

'വന്ദേമാതരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യം അടിയന്തരാവസ്ഥയില്‍, നമ്മള്‍ ആ മഹത്വം പുനസ്ഥാപിക്കുന്നു'; ലോക്‌സഭയില്‍ ചര്‍ച്ച

SCROLL FOR NEXT