ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അസമിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ നേടിയാണ് ഗ്രൂപ്പ് എയില്‍ കേരളം മുന്നിലെത്തിയത്. അസമിന്റെ ആശ്വാസഗോള്‍ 78ാം മിനിറ്റില്‍ പിറന്നു.
20ാം മിനിറ്റില്‍ അബ്ദുറഹീമാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. അസമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. രണ്ടാംപകുതിയിലായിരുന്നു അടുത്ത ഗോള്‍. കേരളത്തിന്റെ പകുതിയില്‍നിന്നുള്ള പന്ത്, ബോക്‌സിനുള്ളില്‍ മുഹമ്മദ് ആഷിഖിലേക്ക് ലഭിക്കുകയും ആഷിഖിന്റെ മനോഹരമായ പാസിലൂടെ സജീഷ് പോസ്റ്റിലേക്ക് പന്ത് തിരിച്ചുവിടുകയുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
94ാം മിനിറ്റില്‍ കേരളത്തിന്റെ മധ്യനിര താരം മുഹമ്മദ് സഫ്‌നീദ് ബോക്‌സിനുള്ളില്‍ നിജോ ഗില്‍ബര്‍ട്ടിന് പാസ് നല്‍കി. ഗില്‍ബര്‍ട്ട് രണ്ട് അസം താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. ഇതോടെ കേരളം വീണ്ടും മുന്നിലെത്തി.
ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ മേഘാലയയ്ക്കെതിരെ സർവീസസ് വിജയിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസിന്റെ വിജയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates