മറഡോണ/ഫയല്‍ ചിത്രം 
Sports

മറഡോണയുടെ മരണം; രോ​ഗിയെ വിധിക്ക് വിട്ടുകൊടുത്തു, ചികിത്സാ പിഴവുണ്ടായി; കമ്മിഷൻ റിപ്പോർട്ട്

മരിക്കുന്നതിന് മുൻപുള്ള മറഡോണയുടെ അവസാന ദിവസങ്ങളെ കുറിച്ച് വിദ​ഗ്ധർ അടങ്ങിയ കമ്മിഷന്റെ കണ്ടെത്തലുകൾ അർജന്റീനിയൻ ദിനപത്രം പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീ​ഗോ മറഡോണയെ പരിചരിക്കുന്നതിൽ മെഡിക്കൽ സംഘം വീഴ്ച വരുത്തിയതായി ആരോപണം. മരിക്കുന്നതിന് മുൻപുള്ള മറഡോണയുടെ അവസാന ദിവസങ്ങളെ കുറിച്ച് വിദ​ഗ്ധർ അടങ്ങിയ കമ്മിഷന്റെ കണ്ടെത്തലുകൾ അർജന്റീനിയൻ ദിനപത്രം പുറത്തുവിട്ടു. 

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ലോകത്തെ കണ്ണീരിലാഴ്ത്തിയ മറഡോണയുടെ അപ്രതീക്ഷിത വിയോ​ഗം. തലച്ചോറിലെ രക്തം കട്ടപിടിക്കലിന് ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം വസതിയിൽ വിശ്രമിക്കവെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. മറഡോണയെ ചികിത്സിച്ച ഡോക്ടർക്കും മെഡിക്കൽ സംഘത്തിനും എതിരെ അന്ന് തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. മറഡോണയ്ക്ക് നൽകിയ ചികിത്സ അപര്യാപ്തവും വിവേകപൂർണവും ആയിരുന്നില്ല, രോ​ഗിയെ വിധിക്ക് വിടുകയാണ് ചെയ്തത് എന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ മികച്ച വൈദ്യസഹായം ലഭ്യമാക്കിയിരുന്നു എങ്കിൽ മറഡോണയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നില്ല. എന്നാൽ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാധ്യത കൂടുതലാവുമായിരുന്നു എന്ന് ഇതിൽ വ്യക്തമാക്കുന്നു. മറഡോണയുടെ മരണത്തിന് മുൻപുള്ള രണ്ടാഴ്ച കാലയളവിൽ അദ്ദേഹത്തിന് നൽകിയ ചികിത്സയിലുണ്ടായ പിഴവുകൾ കണ്ടെത്തുന്നതിനായിരുന്നു അന്വേഷണം. 

മ‌റഡോണയുടെ മെഡിക്കൽ സംഘത്തിൽ ഉൾപ്പെട്ടിരുന്ന ഏഴ് പേർക്കെതിരെ നരഹത്യ കുറ്റത്തിലാണ് സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം നടത്തുന്നത്. മറഡോണയ്ക്ക് നൽകിയ ചികിത്സയിൽ കുറവുകളും പിഴവുകളുമുണ്ടായിരുന്നതായി വിദ​ഗ്ധ സംഘം കണ്ടെത്തി. മെഡിക്കൽ, നഴ്സിങ്, തെറാപിസ്റ്റുകൾ വേണ്ടവിധം മറഡോണയെ നിരീക്ഷിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT