എംബാപ്പെ, നരേന്ദ്ര മോദി 
Sports

'എംബാപ്പെ സൂപ്പര്‍ ഹിറ്റ്'- ഫ്രാന്‍സിലേക്കാള്‍ ആരാധകര്‍ ഇന്ത്യയിലെന്ന്‌ (വീഡിയോ)

എംബാപ്പെ എന്നതിനു പകരം കിലിയന്‍ മാപ്പെ എന്നാണ് മോദി ഫ്രഞ്ച് താരത്തിന്റെ പേര് പറഞ്ഞതു

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ ഭ്രമത്തെ കുറിച്ചു പൊതുവേദിയില്‍ പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് ഫുട്‌ബോള്‍ താരവും 2018ല്‍ ഫ്രാന്‍സിനെ രണ്ടാം ലോകകപ്പ് വിജയത്തിലേക്കും 2022ലെ ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിലേക്കും നയിച്ച യുവ താരം കിലിയന്‍ എംബാപ്പെയെ ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

പാരിസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹം എംബാപ്പെയെ കുറിച്ചു പറഞ്ഞത്. ഫ്രാന്‍സിനേക്കാള്‍ ആരാധകര്‍ എംബാപ്പെക്ക് ഇന്ത്യയിലുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.  

'ഇന്ത്യന്‍ യുവാക്കളുടെ ഇടയില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ സൂപ്പര്‍ ഹിറ്റാണ്. ഫ്രാന്‍സില്‍ അറിയുന്നതിനേക്കാള്‍ അധികം ഇന്ത്യയിലെ ജനങ്ങള്‍ക്ക് എംബാപ്പെയെ അറിയാം'- മോദി പറഞ്ഞു. വലിയ കൈയടിയാണ് മോദിയുടെ ഈ പരാമര്‍ശത്തിനു കിട്ടിയത്. 

അതേസമയം എംബാപ്പെയുടെ പേര് പറഞ്ഞപ്പോള്‍ മോദിക്ക് ചെറുതായി തെറ്റുന്നുണ്ട്. എംബാപ്പെ എന്നതിനു പകരം കിലിയന്‍ മാപ്പെ എന്നാണ് മോദി ഫ്രഞ്ച് താരത്തിന്റെ പേര് പറഞ്ഞതു. ഇതു വലിയ ട്രോളായും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT