മെല്‍ബണില്‍ കമിന്‍സിന്റെ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പൂജാര/ഫോട്ടോ: എപി 
Sports

മെല്‍ബണ്‍ ടെസ്റ്റ്; ആദ്യ രണ്ട് സെഷനില്‍ മൂന്ന് വിക്കറ്റ് നഷ്ടം, നിലയുറപ്പിച്ച് രഹാനേയും റിഷഭ് പന്തും

54 ഓവറിലേക്ക് രണ്ടാം ദിനം കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് കണ്ടെത്താനായി പൊരുതുന്നു. 54 ഓവറിലേക്ക് രണ്ടാം ദിനം കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 61ല്‍ എത്തിയപ്പോഴേക്കും ഗില്ലിനെ നഷ്ടമായി. എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെ 65 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്ത് നില്‍ക്കെ ഗില്ലിനെ കമിന്‍സ് പെയ്‌നിന്റെ കൈകളില്‍ എത്തിച്ചു. രണ്ട് റണ്‍സ് കൂടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പൂജാരയേയും കമിന്‍സ് കൂടാരം കയറ്റി. 

70 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്താണ് പൂജാര മടങ്ങിയത്. നായകന്‍ രഹാനേയ്ക്ക് ഒപ്പം നിന്ന് ഹനുമാ വിഹാരി കൂട്ടുകെട്ട് തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ 66 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് നില്‍ക്കെ വിഹാരിയെ ലിയോണ്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ എത്തിച്ചു. 

24 റണ്‍സുമായി റിഷഭ് പന്തും, 38 റണ്‍സുമായി രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. ഓസീസ് ബൗളിങ് നിരയില്‍ കമിന്‍സ് രണ്ട് വിക്കറ്റും, സ്റ്റാര്‍ക്കും, ലിയോണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് എത്താന്‍ 38 റണ്‍സ് ആണ് ഇന്ത്യക്ക് ഇനി വേണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ആലപ്പുഴയില്‍ പതിനാലുകാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് നാലുവര്‍ഷമായി നിരന്തരം പീഡിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍; കൊടും ക്രൂരത

കൊല്ലത്ത് വിദ്യാര്‍ഥികളെ കടലില്‍ കാണാതായി, രണ്ട് പേര്‍ക്കായി തെരച്ചില്‍

അമിതമായ ദാഹവും മൂത്രശങ്കയും, പ്രീഡയബറ്റിസ് അവസ്ഥയെ എങ്ങനെ മറികടക്കാം

'ദയവായി ഇങ്ങനെ ചെയ്യരുത്, പിന്നിൽ നിന്ന് ഫോട്ടോ എടുക്കരുത്'; പാപ്പരാസികളോട് കടുപ്പിച്ച് അയേഷ ഖാൻ

SCROLL FOR NEXT