മുഹമ്മ് ഷമി, പ്രീതി സിന്റ/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Sports

'പഴയകൂട്ടുകാരിയെ കണ്ടപ്പോള്‍', മുഹമ്മദ് ഷമിയോട് കുശലം അന്വേഷിച്ച് പ്രീതി സിന്റ; വൈറൽ ചിത്രം

ഗുജറാത്ത് ടൈറ്റന്‍സ് ഫെയ്‌സ്‌ബുക്കിലൂടെയാണ് ചിത്രം പുറത്തുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിം​ഗ്‌സിനെതിരെ തകര്‍പ്പന്‍ ജയമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ഒരു പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തിയത്. ഇപ്പോഴിതാ മത്സരശേഷം ഗുജറാത്ത് ടൈറ്റന്‍സ് 
ഫെയ്‌സ്‌ബുക്കിലൂടെ പുറത്ത് വിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

പഞ്ചാബ് കിംഗ്‌സ് ഉടമ പ്രീതി സിന്റയും ഗുജറാത്ത് താരം മുഹമ്മദ് ഷമിയും സംസാരിക്കുന്നതാണ് ചിത്രം. പഴയകൂട്ടുകാരിയെ കണ്ടപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 2019 മുതല്‍ 2021 വരെ പഞ്ചാബ് കിംഗ്‌സ് താരമായിരുന്നു മുഹമ്മദ് ഷമി. ടീമിന്റെ പേസ് നിരയെ നയിച്ചിരുന്നതും ഷമിയായിരുന്നു. 

ടീമിലെ താരങ്ങളുമായുള്ള ഏറ്റവും മികച്ച ബന്ധം പുലര്‍ത്തുന്ന ഉടമയാണ് പ്രീതി സിന്റ. ടീമിന് പിന്തുണയുമായി ഗ്യാലറിയിലുണ്ടായിരുന്ന താരം മത്സര ശേഷം ടീമിലെ ഓരോരുത്തരെയും കണ്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുത്തത്. 24 പന്തില്‍ 36 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് ടോപ് സ്‌കോറര്‍. ​ഗുജറാത്തിനായി മോഹിത് ശർമ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് ആര്? ; സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

പ്രശാന്തിന്റെ പകരക്കാരൻ ആര്?, ബ്ലാസ്റ്റേഴ്സിന് നിരാശ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുഎസ് ഷട്ട്ഡൗണ്‍: ജീവനക്കാരില്ല, നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി, യാത്രക്കാര്‍ ആശങ്കയില്‍

'മഹാനായ മനുഷ്യന്‍', മോദിക്ക് വീണ്ടും പ്രശംസ; വ്യാപാര തര്‍ക്കത്തിനിടെ ട്രംപ് ഇന്ത്യയിലേക്ക്

'കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം'; മരംമുറിയില്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു

SCROLL FOR NEXT