മുഹമ്മദ് ഷമി, നരേന്ദ്ര മോദി 
Sports

പ്രധാനമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം കൂട്ടി; മോദി ഡ്രസിങ് റൂമിലെത്തിയതിൽ ഷമി 

ഏകദിന ലോകകപ്പ് കിരീടം നഷ്ടപ്പെട്ട ടീം ഇന്ത്യയെ ഡ്രസിങ് റൂമിലെത്തി പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിവാദവും ഉയർന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശ്വസിപ്പിച്ചത് ആത്മവിശ്വാസം കൂട്ടിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. കളിക്കാർക്ക് അദ്ദേഹത്തിന്റെ വാക്കുകൾ പകർന്ന ആത്മവിശ്വാസവും പ്രചോദനവും ചെറുതല്ല. ഏകദിന ലോകകപ്പ് കിരീടം നഷ്ടപ്പെട്ട ടീം ഇന്ത്യയെ ഡ്രസിങ് റൂമിലെത്തി പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിവാദവും ഉയർന്നിരുന്നു. 

ഡ്രസിങ് റൂമിലെത്തി താരങ്ങളെ ഓരോരുത്തരെയായി പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. മുഹമ്മദ് ഷമിയെ പ്രധാനമന്ത്രി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ മോദിക്കെതിരെ പരിഹാസവും വിമർശങ്ങളും ഉയർന്നു. 

മോദിയെ ഉന്നമിട്ടും പരിഹസിച്ചും വിമര്‍ശനങ്ങളും ഉയര്‍ന്നു. മോദി കളി കാണാന്‍ എത്തിയത് കൊണ്ടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടതെന്നും മോദി അപശകുനമാണ് എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പിന്നാലെ മോദിയുടെ ഡ്രസിംങ് റൂം സന്ദര്‍ശനത്തെ വിമര്‍ശിച്ച് ടിഎംസിയും ശിവസേനയും രംഗത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT