അത്‌ലറ്റിക്കോ മാഡ്രിഡിന് എതിരെ ഗോള്‍ നേടിയ ഡിബ്രുയ്‌നിന്റെ മുഖം ബിഗ് സ്‌ക്രീനില്‍/ഫോട്ടോ: എഎഫ്പി 
Sports

ആരാധകരുടെ നാസി സല്യൂട്ട്; അത്‌ലറ്റിക്കോയ്ക്ക് എതിരെ യുവേഫയുടെ നടപടി; സ്റ്റേഡിയം പകുതി അടച്ചിടണം 

അത്‌ലറ്റിക്കോ ആരാധകര്‍ നാസി സല്യൂട്ട് കാണിച്ചു എന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് യുവേഫയുടെ നടപടി

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ഇടയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ യുവേഫയുടെ നടപടി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്‌റ്റേഡിയത്തിലേക്ക് പകുതി കാണികളെ മാത്രമാവും പ്രവേശിപ്പിക്കുക. 

അത്‌ലറ്റിക്കോ ആരാധകര്‍ നാസി സല്യൂട്ട് കാണിച്ചു എന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് യുവേഫയുടെ നടപടി. പകുതി സ്റ്റേഡിയം അടച്ചിടുന്നതിനൊപ്പം വംശിയതയ്ക്ക് എതിരായ ഡിസ്‌പ്ലേകളും അത്‌ലറ്റിക്കോ മാഡ്രിഡ് പ്രദര്‍ശിപ്പിക്കണം എന്ന് യുവേഫ നിര്‍ദേശിച്ചു. 

5000 സീറ്റ് എങ്കിലും ഒഴിച്ചിടണം

ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ 70ാം മിനിറ്റില്‍ ഡി ബ്രുയ്‌നില്‍ നിന്ന് വന്ന ഗോളോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് എടുത്തത്. എന്നാല്‍ തോറ്റതോടെ ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞ് ഉള്‍പ്പെടെയായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരുടെ പ്രതികരണം. 

5000 സീറ്റ് എങ്കിലും ഒഴിച്ചിടണം എന്നാണ് യുവൈഫയുടെ നിര്‍ദേശം.യുവേഫയുടെ ലോഗോ പതിപ്പിച്ച് നോ ടു റേസിസം എന്ന ഹാഷ് ടാഗോടെ ബാനര്‍ സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പ്രദര്‍ശിപ്പിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT