ഫോട്ടോ: എഎഫ്പി 
Sports

83 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ഔട്ട്‌; 5 വിക്കറ്റ് പിഴുത് സാംപ; പരമ്പര പിടിച്ച് ഓസ്‌ട്രേലിയ

5 വിക്കറ്റ് വീഴ്ത്തിയ ആദം സാംപയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്

സമകാലിക മലയാളം ഡെസ്ക്

ക്യൂന്‍സ്‌ലന്‍ഡ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ക്യൂന്‍സ്‌ലന്‍ഡിനെ 82 റണ്‍സിന് ഓള്‍ഔട്ടാക്കി ഓസ്‌ട്രേലിയ. 196 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 33 ഓവറില്‍ പുറത്തായി. 113 റണ്‍സ് ജയത്തോടെ ഓസ്‌ട്രേലിയ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. 

5 വിക്കറ്റ് വീഴ്ത്തിയ ആദം സാംപയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. 7 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും 38 റണ്‍സ് കണ്ടെത്തുകയും ചെയ്ത മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് കളിയിലെ താരം. 

ഓസ്‌ട്രേലിയയില്‍ 13 വര്‍ഷം മുന്‍പാണ് ന്യൂസിലന്‍ഡ് ഏകദിന പരമ്പര ജയം നേടിയത്. ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ന്യൂസിലന്‍ഡിന് ഇനിയും കാത്തിരിക്കും. ന്യൂസിലന്‍ഡ് നിരയിലെ നാല് താരങ്ങള്‍ക്ക് മാത്രമാണ് സ്‌കോര്‍ രണ്ടക്കം കടത്താനായത്. 17 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വില്യംസനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 61 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസ്‌ട്രേലിയയുടെ മുന്‍നിരയില്‍ സ്‌കോര്‍ കണ്ടെത്തിയത്. 4 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്‍ റിയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ 195ല്‍ ഒതുക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT