ഫയല്‍ ചിത്രം 
Sports

'രോഹിത് ശര്‍മയുമായി പ്രശ്‌നങ്ങളില്ല, ഏകദിനത്തിലും ടി20യിലും 100 ശതമാനം പിന്തുണയ്ക്കും'

രോഹിത് ശര്‍മയുമായി പ്രശ്‌നങ്ങളുണ്ടെന്ന നിലയിലെ റിപ്പോര്‍ട്ടുകള്‍ തള്ളി വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രോഹിത് ശര്‍മയുമായി പ്രശ്‌നങ്ങളുണ്ടെന്ന നിലയിലെ റിപ്പോര്‍ട്ടുകള്‍ തള്ളി വിരാട് കോഹ്‌ലി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് താന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കോഹ്‌ലി പറഞ്ഞു. 

ഞാനും രോഹിത് ശര്‍മയും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഇത് വിശദീകരിക്കുകയാണ്. ഇപ്പോള്‍ എനിക്ക് മതിയായി. ടീമിന് ദോഷമാകുന്ന ഒരു നീക്കമോ തീരുമാനമോ എന്നില്‍ നിന്ന് ഉണ്ടാവില്ലെന്നും കോഹ് ലി വ്യക്തമാക്കുന്നു. 

ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. കഴിവുള്ള ക്യാപ്റ്റനാണ് രോഹിത്. സാങ്കേതികമായി വളരെ കരുത്തനുമാണ്. രാഹുല്‍ ദ്രാവിഡിനും രോഹിത്തിനും എന്റെ 100 ശതമാനം പിന്തുണയും ഏകദിനത്തിലും ടി20യിലും ഉണ്ടാവും എന്നും മുംബൈയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ കോഹ് ലി പറഞ്ഞു. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് പിന്മാറിയതിന് പിന്നാലെ കോഹ് ലി ഏകദിനം കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് രോഹിത്-കോഹ് ലി തര്‍ക്കം എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ടത്.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി പോകുന്നതിന് മുന്‍പായിരുന്നു കോഹ് ലിയുടെ വാര്‍ത്താ സമ്മേളനം. രോഹിത്തുമായി പ്രശ്‌നം ഇല്ല എന്നതിനൊപ്പം സൗത്ത് ആഫ്രിക്കയില്‍ ഏകദിന പരമ്പര കളിക്കും എന്നും കോഹ് ലി പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്നത് നുണകളാണെന്നും കോഹ് ലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നമുക്ക് അദ്ദേഹത്തെ കിട്ടി!', ഇറാൻ വെടിവെച്ചിട്ട എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി; സുരക്ഷിതനെന്ന് ട്രംപ്

കുട്ടിപ്പട്ടാളത്തിലെ കൊച്ച് അല്ലേ ഇത്! 'വാഴ 2' വിലെ അലന്റെ പെങ്ങളെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

കാൽവിരലുകളിലെ രോമം കൊഴിഞ്ഞു പോകുന്നത് പ്രമേഹ ലക്ഷണമോ?

മൈ​ഗ്രെയിൻ എത്തുന്നതിനു മുൻപേ ശരീരം നൽകും ഈ മുന്നറിയിപ്പുകൾ

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

SCROLL FOR NEXT