ഫോട്ടോ: ട്വിറ്റർ 
Sports

കോഹ്‌ലിയുടെയും രോഹിതിന്റെയും കാലം കഴിഞ്ഞു; ഇനി യുവതാരങ്ങള്‍ക്ക് അവസരം നല്‍കൂ: രവിശാസ്ത്രി

കോഹ് ലിയെയും രോഹിത് ശര്‍മ്മയേയും ടെസ്റ്റ്, ഏകദിന മത്സരങ്ങളിലേക്ക് പരിഗണിച്ചാല്‍ മതിയെന്നും രവിശാസ്ത്രി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ക്ക് പകരം, ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് മുന്‍ കോച്ച് രവിശാസ്ത്രി. കോഹ് ലിയെയും രോഹിത് ശര്‍മ്മയേയും ടെസ്റ്റ്, ഏകദിന മത്സരങ്ങളിലേക്ക് പരിഗണിച്ചാല്‍ മതിയെന്നും രവിശാസ്ത്രി പറഞ്ഞു.

കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്ക്കും ഇനി ഒന്നും തെളിയിക്കാനില്ല. അവരെന്താണെന്ന് നമുക്കെല്ലാം അറിയാം. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇനി കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. ഐപിഎല്ലില്‍ മികച്ച പ്രകടം നടത്തിയവര്‍ക്ക് ദേശീയ ടീമില്‍ അവസരങ്ങള്‍ നല്‍കണമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. 

യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ്മ, തിലക് വര്‍മ്മ തുടങ്ങി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് പ്രമോഷന്‍ നല്‍കണം. അവര്‍ക്ക് കൂടുതല്‍ രാജ്യാന്തര മത്സര പരിചയം ലഭിക്കും. കോഹ്‌ലിയുടെയും രോഹിത്തിന്റെയുമെല്ലാം പരിചയസമ്പത്ത് ഇനി വേണ്ടത് ടെസ്റ്റ് ക്രിക്കറ്റിലാണ്. അതുവഴി അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ കളിക്കാനാവും.

അടുത്ത ട്വന്റി 20 ലോകകപ്പിന് ഇനി ഒരു വര്‍ഷം മുന്നിലുണ്ട്. താരങ്ങളുടെ അപ്പോഴത്തെ ഫോം പരിഗണിച്ചാകണം ടീമിലെടുക്കേണ്ടത്. അതോടൊപ്പം പരിചയസമ്പത്തും ഫിറ്റ്‌നസും പരിഗണിക്കേണ്ടതുണ്ട്. ഇടംകൈ-വലംകൈ ബാറ്റര്‍മാരുടെ ഒരു കോംബിനേഷന്‍ തന്നെ രൂപപ്പെടുത്തണമെന്നും രവിശാസ്ത്രി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

​ഗർഭിണിയെ മർദ്ദിച്ച എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ, ഇഡി അപേക്ഷയിൽ ഇന്ന് വിധി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

SCROLL FOR NEXT