സെമി പ്രവേശം ആഘേഷിച്ച് അഫ്ഗാന്‍ താരങ്ങള്‍ പിടിഐ
Sports

'പ്രവചിച്ചത് ലാറ മാത്രം, ഞങ്ങൾ കളിച്ച് തെളിയിച്ചു'

നിരാശപ്പെടുത്തില്ലെന്നു അദ്ദേഹത്തിനു ഉറപ്പ് കൊടുത്തിരുന്നുവെന്നും അഫ്ഗാന്റെ ചരിത്ര മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍

സമകാലിക മലയാളം ഡെസ്ക്

കിങ്‌സ്ടൗണ്‍: ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ ചരിത്രമെഴുതി സെമി ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാകുന്നത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയുടെ പ്രവചനമാണ്. അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തുമെന്നു ലാറ മാത്രമാണ് പ്രവചിച്ചത്. ഇതിഹാസത്തിന്റെ പ്രവചനം തങ്ങള്‍ പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നു വ്യക്തമാക്കി അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍.

'ഞങ്ങള്‍ സെമിയിലെത്തുമെന്നു പറഞ്ഞ ഒരേയൊരു വ്യക്തി ബ്രയാന്‍ ലാറയാണ്. അദ്ദേഹത്തിന്റെ പ്രവചനം ശരിയാണെന്നു ഞങ്ങള്‍ കളിച്ച് തെളിയിച്ചു. ഒരു വെല്‍കം പാര്‍ട്ടിയില്‍ വച്ചാണ് അദ്ദേഹത്തെ ഞങ്ങള്‍ കണ്ടത്. നിങ്ങളെ നിരാശപ്പെടുത്തില്ലെന്നു ഞാന്‍ അന്ന് അദ്ദേഹത്തിനു ഉറപ്പു നല്‍കി'- റാഷിദ് പറഞ്ഞു.

പിടിഐ എഡിറ്റര്‍മാരുമായുള്ള അഭിമുഖത്തിനിടെയാണ് ലാറ അഫ്ഗാന്റെ മുന്നേറ്റം പ്രവചിച്ചത്. അഫ്ഗാനിസ്ഥാന് സെമിയിലെത്താനുള്ള മികവുണ്ടെന്നായിരുന്നു അന്ന് ലാറ പറഞ്ഞത്. ടൂര്‍ണമെന്റിലെ ഫേവറിറ്റ്‌സ് ആരാണെന്ന ചോദ്യത്തിനായിരുന്നു ലാറ അമ്പരപ്പിക്കുന്ന ഉത്തരമായി അന്ന് അഫ്ഗാന്റെ പേര് പറഞ്ഞത്. അതു വെറുതെ അല്ലെന്നു അഫ്ഗാന്‍ ഗ്രൗണ്ടില്‍ തെളിയിക്കുകയും ചെയ്തു.

'സെമിയില്‍ എത്തുക എന്നത് ടീമിനെ സംബന്ധിച്ച് ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയതോടെ ആ സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നു തന്നെ ഞങ്ങള്‍ വിശ്വസിച്ചു. അവിശ്വസനീയ വിജയമാണ് അന്ന് ന്യൂസിലന്‍ഡിനെതിരെ ഞങ്ങള്‍ സ്വന്തമാക്കിയത്'- റാഷിദ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ന്യൂസിലന്‍ഡടക്കമുള്ള വമ്പന്‍മാരെ വീഴ്ത്തി സൂപ്പര്‍ 8ല്‍ എത്തിയ അഫ്ഗാന്‍ കിരീട സാധ്യതയില്‍ മുന്നില്‍ നിന്ന നിലവിലെ ഏകദിന ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച അഫ്ഗാന്‍ പിന്നാലെ തങ്ങളേക്കാള്‍ കരുത്തരായ ബംഗ്ലാദേശിനെയും വീഴ്ത്തി, ഓസ്‌ട്രേലിയയെ ടൂര്‍ണമെന്റില്‍ നിന്നു തന്നെ പുറത്താക്കിയാണ് ടി20 ലോകകപ്പിന്റെ അവസാന നാലില്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ബംഗ്ലാദേശിനെതിരെ 130- 135 സ്‌കോര്‍ ആണ് ടീം ലക്ഷ്യമിട്ടിരുന്നതെന്നും അതു പ്രതിരോധിക്കാന്‍ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ വിചാരിച്ചതിനേക്കാള്‍ 15 റണ്‍സോളം ടീമിനു കുറവു വന്നു. ബംഗ്ലാദേശ് കടുപ്പമുള്ള എതിരാളികളായിരുന്നു. എന്നാല്‍ ടീമിന്റെ പ്ലാന്‍ എത്ര സ്‌കോറാണെങ്കിലും ബൗളിങില്‍ പ്രതിരോധിച്ചു നില്‍ക്കുക എന്നതായിരുന്നു. മറ്റ് അധിക തന്ത്രങ്ങളൊന്നും ആലോചിച്ചിരുന്നില്ല.

മികച്ച തുടക്കമാണ് വേണ്ടിയിരുന്നത്. അതു സാധ്യമായതോടെ മധ്യ ഓവറുകളിലും പ്രതീക്ഷ വിടാതെ കാക്കാന്‍ സാധിച്ചുവെന്നും റാഷിദ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT